ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ ഒൻപതു മാസത്തിനിടെ കെഎംസിഎസ്എൽ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കു വിതരണം ചെയ്തത് 1,80,02,300 പാരസെറ്റാമോൾ ഗുളികകൾ. 2024 ഏപ്രിൽ മുതൽ 2025 ജനുവരി നാലു വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ വിതരണം ചെയ്ത പാരസെറ്റാമോൾ സിറപ്പുകളുടെ എണ്ണം 4,13,399 ആണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയെടുത്താൽ സംഖ്യ ഇനിയും ഉയരും. 

ജില്ലയിൽ ഒരു ദിവസം ശരാശരി 525 പേർ പനി ബാധിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണു കണക്കുകൾ. 2024 ഏപ്രിൽ മുതൽ 2025 ജനുവരി മൂന്നു വരെയുള്ള കാലയളവിൽ പനി ബാധിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 1,44,589 പേരാണ്. ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്. 25,207 പേർ. ഡിസംബറിലാണ് ഏറ്റവും കുറവ്. 9824 പേർ. ജനുവരിയിൽ 917 പേർ പനിക്കു ചികിത്സ തേടി.

ആകെ പനിബാധിതർ– 1,44,589 
2025 ജനുവരി  (മൂന്നു വരെ)– 917
ഡിസംബർ–9824
നവംബർ–11,800
ഒക്ടോബർ–16,260
സെപ്റ്റംബർ–17,145
ഓഗസ്റ്റ്–19,516
ജൂലൈ–25,207
ജൂൺ–21,541
മേയ്–11,667
ഏപ്രിൽ–10,712

English Summary:

Fever cases in Kerala district hospitals reached alarming numbers. Over 144,000 people sought treatment for fever between April 2024 and January 2025, with July experiencing the peak.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com