ADVERTISEMENT

തിരുവനന്തപുരം ∙ പനിബാധിതരുടെ എണ്ണം ഉയരുന്ന ജില്ലയിൽ വയറിളക്ക അനുബന്ധ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധന.5 ദിവസത്തിനിടയിൽ മാത്രം ജില്ലയിൽ 647 പേർ വയറിളക്ക അനുബന്ധ രോഗങ്ങളുടെ പിടിയിലായി. ഓരോ ദിവസവും നൂറിലേറെ പേരാണ് ഇതിനായി മാത്രം ചികിത്സ തേടി എത്തുന്നത്. 5 ദിവസത്തിനിടയിൽ സർക്കാർ ആശുപത്രിയിൽ മാത്രം ചികിത്സ തേടി എത്തിയവരുടെ എണ്ണമാണ് 647. സ്വകാര്യ ആശുപത്രികളിലേത് കൂടിയാകുമ്പോൾ കണക്ക് ഇരട്ടിയിലേറെയാകും.

പനിയും ഡെങ്കി എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്ന ജില്ലയിൽ വയറിളക്ക അനുബന്ധ രോഗങ്ങൾ കൂടി വർധിക്കുന്നത് ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളിയാണ്. സംസ്ഥാത്തൊട്ടാകെ ഈ മാസം ഇതു വരെ 42438 പേർ വയറിളക്ക അനുബന്ധ രോഗങ്ങളുടെ പിടിയിലായി. ചൂട് കൂടിയതും വ്യത്തിഹീനമായ വെള്ളത്തിന്റെ ഉപയോഗവുമാണ് വയറിളക്ക അനുബന്ധ രോഗങ്ങൾ ഉയരാൻ കാരണം. കഴിഞ്ഞ 5 ദിവസത്തിനിടയിൽ 3641 പേർ ജില്ലയിൽ പനിക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പത്തിലേറെ പേർ  ഡെങ്കിയുടെ പിടിയിലായി. പനിയും അനുബന്ധ രോഗങ്ങളും പടർന്ന് പിടിക്കുന്നത് കുറയ്ക്കാനായി ജില്ലാ ആരോഗ്യവിഭാഗം നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

English Summary:

Diarrheal diseases surge in Thiruvananthapuram. Over 647 people sought treatment in government hospitals alone in just five days, with the actual number likely much higher due to private hospital cases.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com