ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കുവൈത്ത് സിറ്റി ∙ മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ. 

മിന മേഖലയിലെ 85 ശതമാനം ജലവും വിനിയോഗിക്കുന്നത് കാർഷിക മേഖലയാണ്. വർധിച്ചു വരുന്ന അപകടസാധ്യതകളെയും അഭിമുഖീകരിക്കുന്നുണ്ട്. നഗര പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ ശുദ്ധജലക്ഷാമം നേരിട്ടു തുടങ്ങിയെന്നും കുവൈത്തിൽ ഇന്ന് സമാപിച്ച ദ്വിദിന ജല വികസന സാമ്പത്തിക ഫോറത്തിൽ അറബ് ഫണ്ട് ഫോർ ഇക്കോണമിക് ആൻഡ് സോഷ്യൽ ഡവലപ്മെന്റ്  ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ ബാദർ അൽ സാദ് വിശദമാക്കി. 

ലോകജനസംഖ്യയിലെ 6 ശതമാനം ആളുകൾക്ക് ലഭ്യമാകുന്ന ആഗോള പുനരുപയോഗ ശുദ്ധജല സ്രോതസ്സുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് മിനയിലെ  ജലക്ഷാമത്തിന്റെ തോത്. ആഗോള ശരാശരിയായ 5,500 ക്യൂബിക് മീറ്ററുമായി താരതമ്യം ചെയ്യുമ്പോൾമിനയിലെ പൗരന്മാർക്ക് വർഷത്തിൽ 480 ക്യുബിക് മീറ്റർ വെള്ളത്തിന്റെ ലഭ്യതയുണ്ട്. ജനസംഖ്യയിൽ 60 ശതമാനം പേർ ഉപരിതല ജലത്തിലും 24 ശതമാനം പേർ ഭൂഗർഭ ജലത്തെയുമാണ് ആശ്രയിക്കുന്നത്. 

ആഗോള ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജലക്ഷാമം പരിഹരിക്കാൻ പുതുമ, നിക്ഷേപം, സുസ്ഥിര നയങ്ങൾ എന്നിവയുടെ അടിയന്തര അനിവാര്യതയും അൽ സാദ് ഉയർത്തിക്കാട്ടി. ഉപ്പ് വേർതിരിച്ചെടുത്ത് കടൽ വെള്ളം ഉപയോഗിക്കുന്നതും മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കുന്നതും ഉറപ്പുള്ള പരിഹാരങ്ങളാണെങ്കിലും ഗണ്യമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിനയിലെ ജലത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ കൂട്ടായ മേഖലാ, ആഗോള ശ്രമങ്ങൾക്കും അൽ സാദ് ആഹ്വാനം െചയ്തു. 

English Summary:

Water Availability In Mena Region Will Decline By 20 Percent In 2050

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com