ADVERTISEMENT

കാൽ നൂറ്റാണ്ടു മുൻപ്, പ്രതിമാസം ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന വിദേശ ജോലി വലിച്ചെറിഞ്ഞാണു ഡോ.കൃഷ്ണ എം. എല്ല ഇന്ത്യയിലെത്തി ഭാരത് ബയോടെക് എന്ന സ്റ്റാർട്ടപ് സംരംഭത്തിനു വിത്തിട്ടത്. എന്തായിരുന്നു അതിനു പിന്നിലെ കാരണമെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘രണ്ടു സ്ത്രീകളാണ് ആ തീരുമാനത്തിനു പിന്നിൽ; എന്റെ അമ്മയും ഭാര്യയും. ഭാര്യയ്ക്ക് ഞാൻ ഇന്ത്യയിലേക്കു മടങ്ങിവരണം എന്നായിരുന്നു ആഗ്രഹം. അവർ എന്നിൽ സമ്മർദം ചെലുത്തിക്കൊണ്ടേയിരുന്നു. അമ്മ എന്നോടൊരിക്കൽ പറഞ്ഞു, ‘നിനക്ക് ആകെയുള്ളത് ഒൻപത് ഇഞ്ച് വലുപ്പത്തിലൊരു വയറാണ്. എത്രയേറെ നീ സമ്പാദിച്ചാലും അതു നിറയാനുള്ളതിലേറെ കഴിക്കാനാകില്ല. പിന്നെയെന്തിനു കൂടുതൽ സമ്പാദിക്കാൻ വിദേശരാജ്യത്തു തുടരണം’. ആ ചോദ്യം എന്റെ ജീവിതം മാറ്റിമറിച്ചു. ഇന്ത്യയിലേക്കു തിരികെ വരാനും ഇവിടെ എന്തെങ്കിലും ചെയ്യാനുമുള്ള പ്രചോദനം അതായിരുന്നു’.

loading

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com