ADVERTISEMENT
ഒറ്റ വായനയിൽ ഒട്ടേറെ അറിയാം.

വാർത്തകളുടെ സമ്പൂർണ വിവരങ്ങൾ വിരൽത്തുമ്പിൽ വേണമെന്ന് ആഗ്രഹിക്കുന്നവരല്ലേ ? നിങ്ങൾക്കുള്ളതാണ് മനോരമ ഓൺലൈൻ പ്രീമിയം. അറിവ് പകരും വിശകലനങ്ങൾ, വിദഗ്ധരുടെ അഭിപ്രായങ്ങൾ, ഇൻഫോഗ്രാഫിക്സ്, മൾട്ടിമീഡിയ അവതരണം, വാർത്തകളുടെ സമഗ്ര പാക്കേജ്.

ഇപ്പോൾ തന്നെ വരിക്കാരാകൂ,
അറിവിന്റെ വിശാല ലോകം സ്വന്തമാക്കൂ..!

ബോളിവുഡിലെ അതിസമ്പന്നരായ താരജോഡികളിൽ മുൻനിരയിലാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും സ്ഥാനം. ഏകദേശം 1056 കോടിയാണ് ഇരുവരുടെയും ഒരുമിച്ചുള്ള ആസ്തി. ഏറിയ പങ്കും റിയൽ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പ്രോപ്പർട്ടികളും വീടുകളും ഐശ്വര്യയും അഭിഷേകും സ്വന്തമാക്കിയിട്ടുണ്ട്. ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന കോടികൾ വിലമതിക്കുന്ന ആഡംബര വില്ലയാണ് അവയിലൊന്ന്. 

സാങ്ച്വറി ഫോൾസ് എന്ന പോഷ് മേഖലയിൽ സ്ഥിതിചെയ്യുന്ന വില്ല 2015ലാണ് താരങ്ങൾ സ്വന്തമാക്കിയത്. 16 കോടി രൂപയാണ് വസതിയുടെ വില.  അത്യാധുനിക സജ്ജീകരണങ്ങളുള്ള ഹോം ഓട്ടമേഷൻ, ഹോം തിയറ്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ ആഡംബരങ്ങൾ എല്ലാം ഇവിടെയുണ്ട്.  അവധിക്കാല വസതി എന്ന നിലയിലാണ് വില്ല താരങ്ങൾ ഉപയോഗിക്കുന്നത്. 

റിസോർട്ടിന്റെ മാതൃകയിലുള്ള 97 വില്ലകളാണ് സാങ്ച്വറി ഫോൾസ് പദ്ധതിയിൽ ഉള്ളത്. ഷാറൂഖ് ഖാൻ, ശിൽപ ഷെട്ടി തുടങ്ങി അനന്ത് അംബാനി വരെയുള്ള പ്രമുഖർ ഇവിടെ വസതികൾ വാങ്ങിയിട്ടുണ്ട്.

ദുബായിലെ വില്ലയ്ക്ക് പുറമേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ താരങ്ങൾക്ക് വീടുകളുണ്ട്. ബച്ചൻ കുടുംബത്തിൻ്റേതായി അഞ്ച് ആഡംബര ബംഗ്ലാവുകളാണ് മുംബൈയിൽ മാത്രമുള്ളത്. ഇതിനുപുറമേ ബാന്ദ്ര- കുർള കോംപ്ലക്സിൽ ഒരു പ്രോപ്പർട്ടിയും വർളിയിലെ സ്കൈലാർക്ക് ടവേഴ്സിലും ബാന്ദ്രയിലെ സിഗ്നേച്ചർ ഐലന്റിലും അപ്പാർട്ട്മെന്റുകളും അഭിഷേകും ഐശ്വര്യയും ചേർന്ന് സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ അഭിഷേകും അമിതാഭ് ബച്ചനും ചേർന്ന് മുംബൈയിലെ മുലുന്ദ് മേഖലയിൽ 24.95 കോടി രൂപ മുടക്കി 10 ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങിയിരുന്നു.

English Summary:

aishwarya rai abhishek bachchan bought villa in dubai worth 16 crore

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com