ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൂട്ടുകാരന്റെ കവിതയിലെ

മുറിവേറ്റ

സ്ത്രീചിത്രങ്ങളോർത്ത്

കസേരയിൽ നൊന്തിരിക്കുമ്പോൾ

ഓർമ്മ പഴയൊരു വേലിപ്പുറത്ത്

പറന്നുപറ്റുന്നു.

 

നാലു വയസ്സെനിക്കു കാണും .

പറമ്പിലെ പൂവരശ്ശിന്റെ ചോട്ടിൽ

പീപ്പിയുണ്ടാക്കി ഊതി നോക്കുന്നു.

തൃപ്തി തോന്നാതെ

മറ്റൊരിലയ്ക്കു കൈ നീട്ടുമ്പോൾ

പെട്ടെന്നൊരാൾപ്പെരുമാറ്റം.

 

ശിവരാമന്റെ

ചകിരിക്കളത്തിൽ നിന്ന്

പെണ്ണുങ്ങൾ ഓടി വരുന്നതാണ്.

എന്നെ ഗൗനിക്കാതവർ

വേലിക്കു നേരേ നിരന്നു

ചെളിമുണ്ടുയർത്തി മൂത്രമൊഴിക്കയായ്.

 

കാര്യം കഴിഞ്ഞു, പഴേപടി

പിന്തിരിഞ്ഞോടുന്ന നേരം, 

തലയിലുമ്മവയ്ക്കാറുള്ള

കമലേച്ചിയോടു ഞാൻ

വിളിച്ചു ചോദിച്ചു:

‘‘പെണ്ണുങ്ങൾ ഇരുന്നല്ലേ പെടുക്കുക ?’’

 

ഓട്ടം നിർത്താതെ കമലേച്ചി

എനിക്കു മറുപടി തരുന്നു:

anil-neentakara
അനിൽ നീണ്ടകര

‘‘ഒന്നിരുന്നു പെടുക്കാൻ

ഞങ്ങൾക്കുമുണ്ടെടാ മോഹം .

നീ പ്രാർത്ഥിക്ക്, 

വരും ജന്മമെങ്കിലും ഞങ്ങൾക്ക് ......’’

 

Content Summary: Ormmayil Novunnath, Malyalam poem written by Anil Neentakara        

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com