ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

 

തുടർഭാഗങ്ങളുള്ള സിനിമയായി തന്നെയാണ് ലൂസിഫർ എഴുതി തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി.  ആദ്യ ഭാഗത്തിൽ ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലേറെ കാണാൻ കിടക്കുന്നുവെന്നും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവേളയിൽ മുരളി ഗോപി പറഞ്ഞു.

EMPURAAN | Lucifer 2 Press Meet

 

‘ഫ്രാഞ്ചൈസ് ഫോർമാറ്റിൽ തന്നെയായിരുന്നു ലൂസിഫർ എഴുതി തുടങ്ങിയത്. രാജുവിനോട് ചിത്രത്തെക്കുറിച്ച് പറയുമ്പോഴും ഇങ്ങനെയൊരു ആശയം സൂചിപ്പിച്ചിരുന്നു. തുടർഭാഗം കണ്ടുകൊണ്ട് തന്നെയാണ് ലൂസിഫർ സിനിമ ചെയ്തതെങ്കിലും അതിന്റെ വിജയത്തിൽ നിന്നുമാത്രമേ അത് സാധ്യമാകുമായിരുന്നൊള്ളൂ. അത് സംഭവിച്ചു. ലൂസിഫർ ഫ്രാഞ്ചൈസിന്റെ ഇനിയുള്ള ചുവടുകൾക്ക് ആ സാമ്പത്തിക വിജയം വലിയ സഹായമായി. അതിൽ ഞങ്ങൾക്കെല്ലാം സമാധാനവും സന്തോഷവും ഉണ്ട്.’–മുരളി ഗോപി പറഞ്ഞു.

 

‘ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് ഈ സിനിമയുടെ ആദ്യ ഭാഗം. ഇനിയുള്ള സിനിമയിലും സിനിമകളിലും അതിന്റെ ഉള്ളറകൾ കൂടുതൽ വിവരിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ലൂസിഫർ സിനിമയുടെ ആരാധകർക്ക് അത് ഇഷ്ടപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.’–മുരളി വ്യക്തമാക്കി.

 

കഴിഞ്ഞ ഏപ്രിൽ മൂന്നിന് ലൂസിഫർ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ട്വീറ്റ് ഉണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയുടെ ചിത്രമാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. There is more to it than what meets the eye! ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്. ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് പൃഥി ഈ ട്വീറ്റിലൂടെ നല്‍കിയിരുന്നതെന്ന് അന്നുതന്നെ പ്രേക്ഷകർ കണ്ടെത്തുകയും ചെയ്തു.

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com