ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മഹാമാരിയുടെ കാലത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സറിനെ തുരത്തിയോടിക്കാന്‍ സിനിമയിലെ വില്ലന്‍ ജീവിതത്തില്‍ ഹീറോയായി. മലയാള സിനിമയില്‍ ഡ്രാക്കുളയ്ക്ക് ജീവന്‍ നല്‍കിയ നടന്‍ സുധീര്‍ സുകുമാരനാണ് ഈ ഹീറോ.  മലാശയ കാന്‍സറിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സുധീര്‍ കീമോതെറാപ്പിക്കിടെ സിനിമയിലേക്ക് മടങ്ങിയെത്തി.

 

കാന്‍സര്‍ എന്നതിനൊപ്പം പണ്ട് മുതല്‍ക്കെ പറഞ്ഞുകേട്ട ആ വേദന നിറഞ്ഞ കീമോയുണ്ടല്ലോ. ആ കീമോതെറാപ്പിക്കിടയിലാണ് തളരാന്‍ മനസില്ലെന്ന ചിരിയുമായി സുധീറിന്റെ തിരിച്ചുവരവ്. മരുന്നിനൊപ്പം മനോധൈര്യവും ചേര്‍ന്നപ്പോഴുണ്ടായ തിരിച്ചുവരവാണത്. 

 

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സുധീറിന് മലാശയ കാന്‍സര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിന് കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുധീര്‍ രണ്ടാഴ്ച തികയും മുന്‍പ് ജിമ്മിലേക്ക് തിരിച്ചെത്തി. കാന്‍സര്‍ എന്നറിഞ്ഞ പലരും താന്‍ തീര്‍ന്നുവെന്ന് പറഞ്ഞതൊക്കെ ചിരിയോടെ ഒാര്‍ത്തെടുക്കുന്നു സുധീര്‍. 

 

കീമോയ്ക്കിടെ മുടി പോയില്ലേ എന്ന് ചോദിച്ചവരോടും സുധീറിന് മറുപടിയുണ്ട്. മനസിന്റെ മനോധൈര്യം കൊണ്ടാണ് മുടി പൊഴിഞ്ഞുപോകാതിരുന്നതെന്ന് താരം പറയുന്നു. തീര്‍ന്നില്ല. ജീവിതത്തിലെത്തിയ വില്ലനെ നേരിടാനുള്ള കീമോ തെറാപ്പിക്കിടയില്‍ ഫെബ്രുവരി ആദ്യം ഹൈദരാബിലെത്തി സുധീര്‍ പുതിയ സിനിമയില്‍ വില്ലനായി.

 

‘സർജറി ചെയ്ത് 21ാം ദിവസമാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. വലിയൊരു ഫൈറ്റ് സീക്വൻസ് ആയിരുന്നു അത്. ആ ആക്‌ഷന്‍ സീക്വൻസ് കഴിഞ്ഞ ശേഷമാണ് ചിത്രത്തിലെ നായകൻ എനിക്ക് കാൻസർ ആണെന്ന് അറിയുന്നത്. അദ്ദേഹം എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു. നിങ്ങളാണ് റിയൽ ഹീറോ എന്നു പറഞ്ഞു.’–സുധീർ പറയുന്ന.ു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com