ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് ‘പോരുന്നോ തന്റെ കൂടെ?’ എന്ന് ചോദിച്ച മോഹൻലാലിന്റെയും ‘ഇല്ലെ’ന്നു മറുപടി പറഞ്ഞ ഒരാരാധികയുടെയും വിഡിയോയാണ്  സമൂഹ മാധ്യമങ്ങളിൽ വൈറൽ.  തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടന്ന മോഹൻലാലിനടുത്തേക്ക് വയോധികയായ സ്ത്രീ എത്തുകയായിരുന്നു.  മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ ഇഷ്ടതാരത്തെ കാണാനായി ലൊക്കേഷനിൽ എത്തിയതായിരുന്നു. 

അടുത്തെത്തി തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിച്ച അമ്മയോട് ‘വരുന്നോ എന്റെ കൂടെ?’ എന്നാണ് സ്നേഹത്തോടെ മോഹൻലാൽ ചോദിച്ചത്. ആദ്യം ‘ഇല്ല’ എന്ന് പറഞ്ഞെങ്കിലും വയോധിക പിന്നീട് തിരുത്തി ‘വന്നേക്കാട്ടോ’ എന്നു മറുപടി പറഞ്ഞു. തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ അമ്മയോട് കുശലാന്വേഷണങ്ങൾ നടത്തിയാണ് സൂപ്പർ താരം മടങ്ങിയത്. മോഹൻലാലും ആരാധികയായ അമ്മയുമായുള്ള വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

എൽ 360 എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ തൊടുപുഴയിലാണ് ആരംഭിച്ചത്. സൗദി വെള്ളക്കയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ എക്കാലത്തെയും ഹിറ്റ് താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിച്ചെത്തുന്നു.  മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്. കെ.ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം. രഞ്ജിത്ത് ആണ്.

English Summary:

Mohanlal with his die hard fan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com