നിക്കലിനു പകരം മൂല്യം കുറഞ്ഞ ലോഹങ്ങൾ: ഇന്ത്യൻ കമ്പനിക്ക് കേസ്

Mail This Article
×
ന്യൂയോർക്ക്∙ രാജ്യാന്തര കമ്മോഡിറ്റി ട്രേഡിങ്ങ് കമ്പനിയായ ട്രഫിഗുരയെ 5000 കോടി രൂപയോളം പറ്റിച്ച കേസിൽ ഇന്ത്യക്കാരനായ പ്രതീക് ഗുപ്തയ്ക്ക് എതിരെ കേസ്. വിലപിടിപ്പുള്ള നിക്കലിനു പകരം മൂല്യം കുറഞ്ഞ ലോഹങ്ങൾ നൽകി വഞ്ചിച്ചു എന്നാണ് ആരോപണം. ഗുപ്തയുടെ ഉടമസ്ഥതയിലുള്ള യുഡി ട്രേഡിങ്ങിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പക്കൽ നിന്ന് വാങ്ങിയ കണ്ടെയ്നറുകളിൽ ഏതാനും ചിലത് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഒരു കണ്ടെയ്നർ നിക്കലിന് നാലുകോടി രൂപ വിലവരും. ഇന്ത്യയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഗുപ്തയുടെ ഉഷ്ദേവ് ഇന്റർനാഷനൽ എന്ന കമ്പനി പാപ്പരത്ത നടപടികൾ നേരിടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.