ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ മറ്റു കോവിഡ് വാക്സീനുകൾ എടുത്ത 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി ‘കോവോവാക്സ്’ നൽകുന്നതിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവോവാക്സ് എന്ന പേരിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്. 

7 വയസ്സു മുതൽ പ്രായമുള്ളവർക്കു കോവോവാക്സ് നൽകാൻ നേരത്തേ അനുമതിയായിരുന്നു. സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാവുന്ന വാക്സീനു ഫലപ്രാപ്തി 90 ശതമാനത്തോളമാണ്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ നേസൽ വാക്സീനായ (മൂക്കിലൂടെ നൽകാവുന്നത്) ‘ഇൻകോവാക്’ ബൂസ്റ്ററായി നൽകാമെന്നു കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

English Summary : Above 18 years people can take covovax as booster dose

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com