ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ വിലക്കയറ്റത്തോത് കഴിഞ്ഞ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.7 ശതമാനത്തിലെത്തി. മാർച്ചിലെ നാണ്യപ്പെരുപ്പനിരക്ക് 5.66 ശതമാനമായിരുന്നു. നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് മാർച്ചിൽ 4.79% ആയിരുന്നത് 3.84% ആയി കുറഞ്ഞു.

നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്കിൽ കുറവുണ്ടായിരുന്നെങ്കിലും ജനുവരിയിലും ഫെബ്രുവരിയിലും ഇതു വീണ്ടും ഉയർന്നിരുന്നു. മാർച്ച് മുതലാണ് കാര്യമായ കുറവ് പ്രകടമായത്. 

വിവിധ സേവനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ ഇത്തവണ കാര്യമായ കുറവുണ്ടായി. ഈ പ്രവണത തുടർന്നാൽ പലിശവർധനഭീതിയൊഴിവാകും.

കേരളത്തിലും കുറഞ്ഞു

കേരളത്തിലെ വിലക്കയറ്റ തോത് മാർച്ചിൽ 5.76% ആയിരുന്നത് ഏപ്രിലിൽ 5.63% ആയി കുറഞ്ഞു. ഫെബ്രുവരിയിൽ 6.27 ശതമാനവും ജനുവരിയിൽ 6.54 ശതമാനവും ആയിരുന്നു നിരക്ക്. നഗരമേഖലകളിലെ വിലക്കയറ്റം 5.31%, ഗ്രാമങ്ങളിലേത് 5.79%

വില കൂടിയതും കുറഞ്ഞതും (രാജ്യമാകെ)

കുറഞ്ഞത്: ധാന്യങ്ങൾ, മത്സ്യം, പഞ്ചസാര, പലഹാരം, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, മാംസം, പാനും പുകയില ഉൽപന്നങ്ങളും, തുണിത്തരങ്ങൾ, പാദരക്ഷകൾ

കൂടിയത്: മുട്ട, പഴങ്ങൾ, പയറു വർഗങ്ങൾ

English Summary: Deflation lowest in the last one and half years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com