ഹരിയാന തിരഞ്ഞെടുപ്പ്: ബിജെപിയിൽ കലഹം, കണ്ണീർ
Mail This Article
×
ന്യൂഡൽഹി ∙ നിയമസഭാ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി ഹരിയാന ബിജെപിയിൽ കലഹവും കരച്ചിലും തുടരുന്നു. ഒരു മന്ത്രിയടക്കം ഇരുപതോളം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. സാമൂഹ്യനീതിമന്ത്രി ബിഷാംബർ സിങ് വാത്മീകിയാണ് ഇന്നലെ രാജിവച്ചത്. ഊർജമന്ത്രി രഞ്ജിത് സിങ് ചൗട്ടാല കഴിഞ്ഞദിവസം രാജിവയ്ക്കുകയും സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചു ബിജെപി വിട്ട റാത്തിയ എംഎൽഎ ലക്ഷ്മൺ ദാസ് നാപ കോൺഗ്രസിൽ ചേർന്നു.
-
Also Read
എൻസിപി തർക്കത്തിൽ സിപിഎം കക്ഷി ചേരില്ല
ജി.എൽ.ശർമ, സുഖ്‌വിന്ദർ ഷിയോറൻ തുടങ്ങിയ നേതാക്കളും ഇന്നലെ പാർട്ടി വിട്ടു. കിസാൻ മോർച്ച സംസ്ഥാന പ്രസിഡന്റ് സുഖ്‌വിന്ദർ മണ്ഡി, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് കരൺദേവ് കാംബോജ് എന്നിവർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
English Summary:
Haryana Elections: Conflict in BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.