ന്യൂഡൽഹി ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള യുഎസ് സംഘം വരും മാസങ്ങളിൽ ഇന്ത്യ സന്ദർശിച്ചേക്കും. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു യുഎസ് സംഘം വരുന്നത്.
ജെ.ഡി വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ വാൽട്സും അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണു വിവരം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് മേയിലോ ജൂണിലോ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന ഘട്ടത്തിൽ തീരുമാനിച്ച 10 വർഷത്തെ പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ഘട്ടത്തിലുണ്ടാകും.
English Summary:
India-US Defense Deal: India-US defense cooperation will be the focus of the upcoming visit by US Vice President J.D. Vance and National Security Advisor Michael Waltz. Discussions will center around a recently agreed-upon 10-year defense agreement, further solidifying the strategic partnership between the two nations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.