ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോട്ടയം∙ പാവങ്ങൾക്കുള്ള വീടു നിർമാണത്തിനു കേന്ദ്രം അനുവദിച്ച 126.70 കോടി രൂപ തട്ടിക്കളിച്ച് സംസ്ഥാനം. 

ഇന്ദിരാ ആവാസ് യോജന പദ്ധതി (ഐഎവൈ) വഴി പാവങ്ങൾക്കു വീടു നിർമിക്കുന്നതിന് കേന്ദ്രം അനുവദിച്ച 126.70 കോടിയാണ് ഉപയോഗിക്കാതെ പാഴാക്കിയത്. ഈ പണം പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ–ഗ്രാമീണ) പദ്ധതിക്കായി മാറ്റി നൽകിയെങ്കിലും അവിടെയും വിനിയോഗിച്ചില്ല. 

ലൈഫ് മിഷൻ വഴിയുള്ള വീടു നിർമാണത്തിനു തുക മാറ്റി നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

ഐഎവൈയിൽ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുവദിച്ച തുകയാണു ചെലവഴിക്കാതിരുന്നത്. തുക ആർക്കും പ്രയോജനമില്ലാതെ പാഴായിപ്പോകുന്നതുകണ്ട് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി പിഎംഎവൈ പദ്ധതിയിലേക്കു തുക മാറ്റാൻ അനുമതി നൽകുകയായിരുന്നു. എന്നാൽ, അവിടെയും തുകയുടെ വിനിയോഗം നടന്നില്ല. 

തുക ലൈഫിലേക്കു മാറ്റിനൽകിയത് പദ്ധതി പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്നാണു കരുതുന്നത്.

 

English Summary: Indira Awas Yojana homes Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com