ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണ കാരണത്തിൽ 18നു ചേർന്ന മെഡിക്കൽ ബോർഡിൽ വിരുദ്ധാഭിപ്രായം. സ്വാഭാവിക മരണമാണെന്നു ഒരു കൂട്ടർ വാദിച്ചപ്പോൾ ആത്മഹത്യയാകാ‍നാണു സാധ്യതയെന്നായിരുന്നു മറുവിഭാഗത്തിന്റെ അഭിപ്രായം. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് വീണ്ടും ചേരും.

ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലു‍കളെ ആധാരമാക്കിയാണ് മെഡിക്കൽ സംഘം നീങ്ങുന്നത്. മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് നയനയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായെന്ന് സംശയിക്കുന്നില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിലെ ചിലരുടെ അഭിപ്രായം. നയ‍നയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ വീട്ടിൽ കേസുമായി ബന്ധമുള്ള നയനയുടെ 5 സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ക്രൈം സീൻ പുനരാവിഷ്കരിച്ചിരുന്നു. നയന കിടന്ന മുറിയുടെ വാതിൽ അകത്തു നിന്നു കുറ്റിയിട്ടിരുന്നുവെന്ന ഫൊറൻസിക് റിപ്പോർട്ടും മെഡിക്കൽ ബോർഡ് പരിശോധിച്ചു. 

കഴുത്തു ഞെരിഞ്ഞാ‍ണ് നയ‍നയുടെ മരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് തള്ളിയ സാഹചര്യത്തിൽ അന്തിമ റിപ്പോർട്ടിലെ പരാമർശങ്ങൾ ഏറെ നിർണായകമാണ്. 2019 ഫെബ്രുവരി 24ന് ആണ് വാടകവീട്ടിലെ മുറിയിൽ നയ‍നയെ മരിച്ച നിലയിൽ കണ്ടത്. 

English Summary: Difference of opinion in medical board over Nayana Suryan death reason

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com