ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുന്നു. സേവന ഫീസിനത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിശിക നൽകാനും വാ‍ർഷിക പരിപാലന കരാർ പുതുക്കാനും സർക്കാർ തയാറാകാത്തതിനാലാണു ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം.

ഫെബ്രുവരി മുതൽ, ഇ പോസ് യന്ത്രങ്ങൾ തകരാറിലായാൽ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കാതെ റേഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയാകും. കേന്ദ്ര സർക്കാർ നിബന്ധന പ്രകാരം ഇ പോസ് സംവിധാനം വഴി മാത്രമേ റേഷൻ നൽകാനാവൂ എന്നതിനാൽ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.

ഭക്ഷ്യമന്ത്രിക്കു കമ്പനിയുടെ കേരളത്തിലെ പ്രോജക്ട് മാനേജർ കഴിഞ്ഞ മാസം അവസാനം നൽകിയ കത്തിലൂടെയാണു ജനുവരി 31നു സേവനത്തിൽനിന്നു പിന്മാറുന്ന കാര്യം അറിയിച്ചത്. മുൻപ് 10 തവണ കത്തുകളെഴുതിയിട്ടും മറുപടി ഇല്ലാത്തതാണു കടുത്ത തീരുമാനത്തിനു കമ്പനി അധികൃതരെ പ്രേരിപ്പിച്ചത്. 9 മാസത്തെ കുടിശികയായി 2.75 കോടി രൂപയാണു കമ്പനിക്കു ലഭിക്കേണ്ടത്.

English Summary:

Kerala Ration Shops Face Crisis: E-POS Machine Services to be Withdrawn

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com