ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തൊടുപുഴ∙ ഇടുക്കിയില്‍  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി. പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും ഇത് സംബന്ധിച്ച് കെപിസിസിക്കു പരാതി നല്‍കി. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം അട്ടിമറിച്ചെന്നാരോപിച്ച്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കന്‍മാരുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

തൊടുപുഴ നഗരസഭയിലെ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഇടുക്കി ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി റോയ് കെ. പൗലോസിന്റെയും, ബ്ലോക്ക് പ്രസിഡന്റിന്റെയും കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമതരെയിറക്കി പാര്‍ട്ടി സ്ഥാനാര്‍ഥികളെ  പരാജയപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. 

അതേസമയം ഹൈറേഞ്ചിലുള്ള  മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍  പണം കൈപറ്റി, യുഡിഎഫിനെ പരാജയപെടുത്തിയെന്നാണ് മറ്റൊരു പരാതി ഉയര്‍ന്നത്. സിപിഎമ്മില്‍നിന്നും 25 ലക്ഷം രൂപ കൈപറ്റിയതായാണ് ആരോപണം. ഇത് സംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പി പ്രവര്‍ത്തകരും കെപിസിസിക്കു പരാതി നല്‍കി.

കഴിഞ്ഞ രണ്ട് തവണയായി മൃഗീയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് നേരിട്ടത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പരാജയം ഏറ്റെടുത്ത് രാജി വച്ചൊഴിയണമെന്നും ആവശ്യമുയരുന്നുണ്ട്.

English Summary: Time for serious introspection for Congress, UDF

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com