ADVERTISEMENT

മിസോറി (യുഎസ്) ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗികബന്ധം പുലർത്തിയ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. യുഎസിലെ മിസോറിയിൽ പുലാസ്കി കൗണ്ടിയിലെ ലാഖ്വെ ഹൈസ്കൂളിലെ ഗണിതാധ്യാപിക ഹെയ്‌ലി ക്ലിഫ്‌ടൻ–കർമാക് (26) ആണ് പിടിയിലായത്. 16 വയസ്സുള്ള വിദ്യാർഥിയാണു പീഡനത്തിനിരയായത്.

അധ്യാപികയ്ക്കെതിരെ ബാലപീഡനം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. ജനുവരി അഞ്ചിന് ടെക്സസിൽനിന്നാണ് ഇവർ അറസ്റ്റിലായത്. 25 ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവയ്ക്കണം. ഇവരെ മിസോറിയിലേക്കു തിരിച്ചെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. മറ്റൊരു വിദ്യാർഥി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് 2023 ഡിസംബർ ഏഴിനാണു പീഡനവിവരം പുറത്തുവന്നത്. ഹെയ്‌‍ലിയുടെ പീഡനത്തെ തുടർന്നു തന്റെ പുറംഭാഗത്തുണ്ടായ മുറിവുകൾ പതിനാറുകാരൻ സുഹൃത്തുക്കളെ കാണിച്ചിരുന്നു.

വിദ്യാർഥികളുമായി അടുത്തിടപെടുന്ന അധ്യാപികയായാണു ഹെയ്‍ലി സ്കൂളിൽ അറിയപ്പെട്ടിരുന്നത്. വിവരമറിഞ്ഞയുടൻ പൊലീസ് അധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവർ ആരോപണം നിഷേധിച്ചു. ഇവരുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി പൊലീസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം നൽകിയില്ല. പിന്നീട് ഫോൺ നൽകിയപ്പോൾ പാസ്‍വേഡ് കൈമാറാതെ തടസ്സമുണ്ടാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിന്റെ പൂട്ട് തുറന്ന പൊലീസ്, വിദ്യാർഥിയുമായുള്ള ഹെയ്‍ലിയുടെ ചാറ്റ് കണ്ടെടുത്തു. 

അധ്യാപികയുമായുള്ള മകന്റെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നുവെന്ന പിതാവിന്റെ വെളിപ്പെടുത്തലും പിന്നാലെയുണ്ടായി. സ്കൂളിൽ മകനുമായി അധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മറ്റു വിദ്യാർഥികളെ ‘നിരീക്ഷകരായി’ നിയോഗിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി. ടെക്സ‌സിലേക്കു പോകുന്നതിനു മുൻപ് ഹെയ്‍ലി ഈ വിദ്യാർഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. പീഡനവിവരം മറച്ചുവച്ചതിനു വിദ്യാർഥിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.

English Summary:

US Teacher Had Sex With Teen, Asked Students To Act As "Lookouts": Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com