ADVERTISEMENT

ന്യൂഡൽഹി ∙ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ‌‌‌അലാബാദിയയുടെ ഉള്ളിലുള്ള മാലിന്യമാണ് യുട്യൂബ് ചാനലിലൂടെ ഛർദിക്കുന്നതെന്നു പറഞ്ഞ കോടതി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ, സാമൂഹിക മര്യാദകൾക്കെതിരെ തോന്നുന്നതെന്തും പറയാനുള്ള അവകാശം ആർക്കുമില്ലെന്നും വ്യക്തമാക്കി.

എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്നു കോടതി അലാബാദിയയോടു ചോദിച്ചു. എന്താണു സാമൂഹിക മൂല്യങ്ങളെന്നും അവയുടെ മാനദണ്ഡങ്ങളെന്നും അറിയുമോ? സമൂഹത്തിനു ചില മൂല്യങ്ങളുണ്ട്. നിങ്ങൾ അതിനെ ബഹുമാനിക്കേണ്ടതുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ സഹോദരിമാരെയും പെൺമക്കളെയും മാതാപിതാക്കളെയും സമൂഹത്തെത്തന്നെയും ലജ്ജിപ്പിക്കുന്നു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നും കോടതി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന മുന്നറിയിപ്പു നൽകിയ കോടതി, അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരാമർശങ്ങൾ നടത്തരുതെന്നും നിർദേശിച്ചു. അലബാദിയയുടെ പരാമർശത്തിന്റെ പേരിൽ പലയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

English Summary:

SC on Ranveer Allabadias obbscene remarks: Supreme Court criticizes YouTuber Ranveer Allabadia for obscene remarks on "India's Got Latent," staying his arrest while warning against future controversial statements. The court questioned his awareness of the societal impact of his words.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com