ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച് ഇടയ്ക്കൊക്കെ ഓമന പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com