ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബിനെപ്പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകിയ കഥ പറയാനുണ്ട് ശോശാമ്മയ്ക്ക്. കഴുത്തറ്റം കടം കയറിയപ്പോഴാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ. ശോശാമ്മ മരുപ്പച്ച തേടി 2016ൽ സൗദിയിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോഴാണ് താന്‍ വീസ തട്ടിപ്പിനിരയായെന്നു ശോശാമ്മ തിരിച്ചറിഞ്ഞത്. ഏജന്റ് വാഗ്ദാനം ചെയ്തത് സൗദിയിലെ ആശുപത്രിയിൽ തയ്യൽ ജോലി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, വീട്ടുജോലിക്കാരിയുടെ വീസയിലാണ് താൻ എത്തിയതെന്ന്. വീട്ടുജോലി ചെയ്യാന്‍ ശോശാമ്മ തയാറായിരുന്നു. എന്നാൽ വീട്ടുടമസ്ഥനും ഭാര്യയും ക്രൂരമർദനം തുടങ്ങിയതോടെ സാഹസികമായി രക്ഷപ്പെട്ട് ശോശാമ്മ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും നാട്ടിലേക്കു വഴിതെളിയുകയും ചെയ്തു. . മടങ്ങിയെത്തിയ ശോശാമ്മയുടെ ജീവിതം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com