ആധുനിക ചൈനയുടെ ശിൽപിയായ ഡെങ് സിയാവോപിങ് 1987ല്‍ പറഞ്ഞു: ‘‘മിഡിൽ ഈസ്റ്റിനു കരുത്തായി എണ്ണ ഉണ്ടെങ്കില്‍ ചൈനയ്ക്ക് ദുർലഭ ധാതു ശേഖരമുണ്ടല്ലോ!’’ പ്രവചന സ്വഭാവമുള്ളതായിരുന്നു ആ വാക്കുകൾ. ലോക്ഡൗൺ കാലത്ത് അനുഭവപ്പെട്ടിരുന്നതിനേക്കാൾ ഭീകരമായി ലോകം ഒരു ‘ക്ഷാമ’ത്തെ നേരിടാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസും ചൈനയും തമ്മിലുള്ള ‘ചിപ് യുദ്ധ’ത്തിലൂടെയാകും അതിന്റെ തുടക്കം. എന്താണ് സംഭവിക്കുന്നത്?
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നാൻജിങ്ങിൽ 2020ൽ നടന്ന വേൾഡ് സെമികണ്ടക്ടർ കോൺഫറൻസ് വേദിയിൽ പ്രദർശനത്തിനു വച്ച ചിപ്പുകളിലൊന്ന് (File photo by AFP / STR)
Mail This Article
×
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.