അദാനിക്ക് വച്ചത് വിപണിക്ക് കൊണ്ടു; കരുത്ത് വീണ്ടെടുക്കാനായോ? തുടരുമോ ആശ്വാസ മുന്നേറ്റം?

Mail This Article
അദാനിതന്നെ വീണ്ടും വീണ്ടും. 2024 ജനുവരിയിൽ ഹിൻഡൻബർഗിന്റെ ഗവേഷണ റിപ്പോർട്ടാണ് അദാനിയെ ആദ്യമായി ഉന്നംവച്ചത്. പിന്നീടു സെബി മേധാവി മാധവി പുരി ബുച്ചിന്റെ പേരിൽ ഹിൻഡൻബർഗ് ആരോപണം ഉന്നയിച്ചതും അദാനി ഗ്രൂപ്പുമായി ബന്ധപ്പെടുത്തിയായിരുന്നല്ലോ. ഇപ്പോഴിതാ കൈക്കൂലി കേസിൽ യുഎസ് കോടതിയുടേതാണു നടപടി: അദാനിക്കെതിരെ അറസ്‌റ്റ് വാറന്റ്. ഉന്നം അദാനിയാണെങ്കിലും എപ്പോഴും ആഘാതമേൽക്കേണ്ടിവന്നിട്ടുള്ളതു വിപണിക്കാണ്. ഇത്തവണയും പതിവിനു മാറ്റമുണ്ടായില്ല. ആഘാതമേൽക്കേണ്ടിവന്ന വിപണിക്ക് ഇത്തവണ പക്ഷേ, പതിവിലും വേഗം കരുത്തു വീണ്ടെടുക്കാനായെന്നതാണു പ്രത്യേകത. പൊതു മേഖലയിലെ ബാങ്കുകളുടെയും ഐടി വ്യവസായത്തിലെ കമ്പനികളുടെയും ഓഹരി വിലകളിലുണ്ടായ കുതിപ്പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ