Activate your premium subscription today
Tuesday, Apr 1, 2025
ന്യൂഡൽഹി∙ ഇന്ത്യയും ചൈനയും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച സന്ദേശത്തിലാണ് ഷിയുടെ വാക്കുകൾ. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ഇരുരാജ്യങ്ങളുടെയും ബന്ധം മാറണമെന്ന് സന്ദേശത്തിൽ ഷി ചിൻപിങ് പറയുന്നു.
ബെയ്ജിങ് / ധാക്ക ∙ ബംഗ്ലദേശിലെ വ്യവസായ– വാണിജ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ചൈന അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. 4 ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉറപ്പുനൽകിയത്. ബംഗ്ലദേശിലെ നിക്ഷേപം വർധിപ്പിക്കുമെന്നും ഷി പറഞ്ഞു.
എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം ചൈനയിലുണ്ട്. വടക്കു പടിഞ്ഞാറേ കോണിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയായ സിൻജിയാങ്. മധ്യ- ദക്ഷിണ ഏഷ്യയിലെ എട്ടു രാജ്യങ്ങളുമായിട്ടാണ് സിൻജിയാങ് അതിർത്തി പങ്കിടുന്നത്. സിൻജിയാങ്ങിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും വടക്കു ഭാഗത്തു റഷ്യയും വടക്കു കിഴക്കേ ഭാഗത്തായി മംഗോളിയയും സ്ഥിതി ചെയ്യുന്നു. ഈ രീതിയിൽ നോക്കിയാൽ ചൈനയിൽനിന്ന് മധ്യ-ഉത്തര ഏഷ്യയിലേക്കുള്ള പാതയിൽ പ്രമുഖ സ്ഥാനമാണ് സിൻജിയാങ്ങിനുള്ളത്. ഇതിനു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അക്സായി ചിൻ എന്ന വിജനമായ പീഠഭൂമിയും സിൻജിയാങിന്റെ തെക്കാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ തുർക്കിസ്ഥാൻ (East Turkistan) എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിലെ നിവാസികൾ തുർക്കി വംശജരായ ഉയിഗുർ എന്ന ജനതയാണ്. ചൈനയിലെ ഹാൻ വംശജരിൽ നിന്നും കാഴ്ചയിലും ജീവിതരീതികളും വ്യത്യസ്തരായ ഇവരിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളുമാണ്. ആദ്യ കാലങ്ങളിൽ മധ്യ ഏഷ്യയിലെ വിവിധ ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം. മംഗോളിയയുടെ പ്രതാപകാലത്ത് അവരുടെ അധീശത്തിലായിരുന്നു. മംഗോളിയയുടെ ശക്തി പതിനെട്ടാം നൂറ്റാണ്ടോടെ ക്ഷയിച്ചതോടെ പ്രദേശം ചൈനാ മഹാരാജ്യത്തിന്റെ ഭാഗമായി. പക്ഷേ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യാക്കൂബ് ബേഗ് എന്ന പടനായകൻ ചൈനക്കാരെ തുരത്തി 'കഷ്ഗെറിയ' എന്ന പേരിൽ ഇസ്ലാമിക രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം 1879ൽ ചൈനീസ് പട്ടാളം വീണ്ടുമെത്തി ഈ പ്രദേശം കൈയടക്കി. ശേഷം അവർ പ്രവിശ്യയെ സിൻജിയാങ് എന്നു നാമകരണം ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാന നാളുകളിലെത്തിയപ്പോൾ സിൻജിയാങ്ങിൽ ഒരു കലാപമുണ്ടായി. ചൈനയിലെ
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിൽ ഒരുപക്ഷേ രണ്ട് ലോകനേതാക്കളുടെ മുഖം തെളിഞ്ഞു നിന്നിരിക്കണം, അതില്‍ ഒരാൾ അയൽക്കാരൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, രണ്ടാമത്തെയാൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിലും യുഎസിലും എന്താണ് നടക്കുന്നത്, എന്താണ് നടക്കാൻ പോകുന്നത്, ഇതെങ്ങനെ നമ്മുടെ രാജ്യത്തെ ബാധിക്കും, ഇതെങ്ങനെ തരണം ചെയ്യാനാകും എന്നീ ചോദ്യങ്ങളുടെ ഉത്തരവും ബജറ്റ് തേടുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശക്തമായ സ്വാധീനമാകാൻ ശ്രമം നടത്തുന്ന ഇന്ത്യയുടെ ഭാവി നീക്കങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ കൂടിയാണ് ബജറ്റിലുള്ളത്. ലോകത്തെ ഏറ്റവും വലിയ ‘നിർമാണ ഫാക്ടറി’യായ ചൈന തന്നെയാണ് ഇന്ത്യയ്ക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ യുഎസ് ഏർപ്പെടുത്തുമെന്നു പറഞ്ഞിരിക്കുന്ന തീരുവകളും ട്രംപിന്റെ വരവോടെ വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. ട്രംപിന്റേയും ചിൻപിങ്ങിന്റെയും തന്ത്രപരമായ നീക്കങ്ങളിൽ നഷ്ടപ്പെടുന്നത് ഇന്ത്യൻ രൂപയുടെ മൂല്യവും വിദേശ നിക്ഷേപകരെയുമാണ്. യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയില്‍ കുറവു വരുത്തണമെന്ന സന്ദേശം നേരത്തേത്തന്നെ ട്രംപ് നൽകിയിരുന്നു. ഇതിനു മറുപടിയായി വിദേശ കാറുകൾക്കും മോട്ടർസൈക്കിളുകൾക്കുമുള്ള ഇറക്കുമതി തീരുവയില്‍ ബജറ്റിൽ കുറവും വരുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായും കീഴ്പ്പെട്ടു പോകാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. യുഎസിനെയും ചൈനയേയും നേരിടാൻ എന്ത് നടപടികളാണ് 2025 ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഇന്ത്യയുടെ ഇറക്കുമതിയേയും കയറ്റുമതിയേയും നിർമാണ മേഖലയേയും എങ്ങനെ സ്വാധീനിക്കും? വിശദമായി പരിശോധിക്കാം.
ന്യൂഡല്‍ഹി∙ 2020 മുതൽ മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസസരോവര്‍ യാത്രയും നേരിട്ടുള്ള വിമാനസർവീസും പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് കൈലാസയാത്ര പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകള്‍ പ്രകാരമുള്ള രീതികള്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ ഉയർന്നിരുന്നു. നിലവിലുള്ള കരാറുകൾ പ്രകാരമായിരിക്കും വിമാന സർവീസും പുനരാരംഭിക്കുക.
യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കും മുൻപേ ചൈനയിൽ ഷി ജിൻപിങ്ങും സംഘവും വൻ ആസൂത്രണങ്ങൾക്കു തുടക്കമിട്ടിരുന്നു. വൈറ്റ് ഹൗസിലേക്കു ട്രംപ് തിരിച്ചെത്തുന്നത് സാമ്പത്തിക മേഖലയിൽ ചൈനയ്ക്ക് അത്ര ഗുണകരമാവില്ലെന്നു നേരത്തേ വിലയിരുത്തിയതാണ്. സാമ്പത്തിക തിരിച്ചടിക്കു തടയിടാനും വിപണിയിൽ എല്ലാ മേഖലയിലും സ്വയംപര്യാപ്തത നേടാനുമായി ചൈനീസ് സർക്കാർ വൻ മുന്നൊരുക്കങ്ങളും നടത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപ് പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു മറുപടിയായി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിപണിയിലൂടെത്തന്നെ തിരിച്ചടി നൽകാൻ ചൈനയും ചില സുപ്രധാന നീക്കങ്ങൾ നടത്തിയേക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു. ഇതിനിടെ, വ്യാപാര യുദ്ധം പ്രതിരോധിക്കാൻ ജിൻപിങ് ട്രംപുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. യുഎസിന്റെ ഐടി ഉൽപന്നങ്ങളെ ഒഴിവാക്കാൻ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വരെ വികസിപ്പിച്ചെടുത്തവരാണ് ചൈന. ചില ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനം വ്യാപകമാക്കി ആ മേഖലകളിലെ വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയതും ബാറ്ററികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ശേഖരം ടിബറ്റിൽ കണ്ടെത്തിയതും ചൈനയുടെ ഭാവിനീക്കങ്ങളെപ്പറ്റി ഏറക്കുറെ വ്യക്തമായ സൂചന നൽകുന്നു. പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വൻ മുന്നറ്റം നടത്തി ലോകവിപണികൾ പിടിച്ചടക്കി യുഎസിനെ പാഠം പഠിപ്പിക്കാനാണ് ജിൻപിങ്ങിന്റെ നീക്കം...
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവും ഇതുമൂലം ആ രാജ്യത്തിന്റെ നയങ്ങളിലും നിലപാടുകളിലും വന്നേക്കാവുന്ന മാറ്റങ്ങളും എങ്ങനെ നേരിടണമെന്ന ചിന്തയുമായാണ് മിക്ക രാഷ്ട്രങ്ങളും പുതുവർഷത്തെ എതിരേറ്റത്. പല രാജ്യങ്ങൾക്കെതിരെയും ട്രംപ് ഇതിനകം ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇവയിൽ ഏതൊക്കെ നടപ്പിൽ വരുത്തുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതാവസ്ഥ ട്രംപ് ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്നര മാസമായി ട്രംപിനെ മുഖം കാണിക്കാനും ആശംസകൾ അറിയിക്കാനുമായി പല രാഷ്ട്രത്തലവന്മാരും യുഎസിൽ എത്തിയിരുന്നു. ഇതിൽ ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ ഇവരിൽ പലരെയും കളിയാക്കാനും അധിക്ഷേപിക്കാനും ട്രംപ് മറന്നില്ല. ഈ രീതിയിൽ ലോകത്തിന്റെ പൂർണ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ചു നിർത്താനും ട്രംപിന് കഴിഞ്ഞു. എന്നാൽ മാധ്യമ ശ്രദ്ധയിൽ നിന്നകന്ന് തികച്ചും അക്ഷോഭ്യരായി ട്രംപിന്റെ വരവിനെ നേരിടാനൊരുങ്ങുന്ന രാജ്യമാണ് ചൈന. ട്രംപിന്റെ ഭീഷണികളിൽ ഭൂരിഭാഗവും ഉന്നമിടുന്നത് ചൈനയെയാണ്; എന്നാലും ബെയ്ജിങ് തികഞ്ഞ നിസ്സംഗത പാലിക്കുന്നുവെന്നത് പലരെയും അതിശയപ്പെടുത്തുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അധിക ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ചൈനയിൽ നിന്നുള്ള പല വസ്തുക്കളുടെയും മേൽ അമിത നികുതി ചുമത്തിയിരുന്നു. കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങൾ ഷി ഷി ചിൻപിങ് തന്നിൽ നിന്ന് മറച്ചുവച്ചെന്നും തന്മൂലം യുഎസിൽ ഉണ്ടായ മരണങ്ങളാണ് 2020ൽ തന്റെ പരാജയത്തിനിടയാക്കിയ പ്രധാന കാരണമെന്നും
‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’ 1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു. ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു
കസാൻ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യണമെന്നും മോദിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഷി ചിൻപിങ് പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി
മോസ്കോ ∙റഷ്യ– യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്നും ഇതിനായി സാധ്യമായ എല്ലാ സഹകരണവും ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടു പറഞ്ഞു. റഷ്യൻ നഗരമായ കസാനിൽ ഇന്നലെയാരംഭിച്ച 16–ാം ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടന്നത്. 3 മാസത്തിനിടെ രണ്ടാം തവണയാണു മോദിയുടെ റഷ്യാസന്ദർശനം.
Results 1-10 of 213
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.