ADVERTISEMENT

മഴക്കാല ദുരന്തങ്ങൾക്കെതിരെ പരോക്ഷമായെങ്കിലും മുന്നറിയിപ്പു നൽകുന്ന സന്ദർഭം രാമായണത്തിലുണ്ട്. വനവാസത്തിനിടെ ശ്രീരാമദേവനും ലക്ഷ്മണനും സീതാന്വേഷണത്തിലാണ്. ബാലിവധത്തിനു ശേഷം സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കി. തൊട്ടുപിന്നാലെ വർഷക്കാലമെത്തി. അപ്പോൾ ശ്രീരാമദേവൻ സുഗ്രീവനോടു പറയുകയാണ്:

'അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-

നദ്യപ്രഭൃതി ചാതുർമാസ്യമാകുലാൽ

പിന്നെ വരിഷം കഴിഞ്ഞാലനന്തര-

മന്വേഷണാർഥം പ്രയത്നങ്ങൾ ചെയ്ക നീ

......

അത്ര നാളും പുരത്തിങ്കൽ വസിക്ക നീ

നിത്യസുഖത്തൊടും ദാരാത്മജൈസ്സമം'

‘ഇന്നു മുതൽ ഞാൻ ചാതുർമാസ്യവ്രതത്തിലാണ്. വർഷക്കാലം കഴിഞ്ഞാൽ നിങ്ങൾ സീതാന്വേഷണം തുടങ്ങണം. അതുവരെ പട്ടണത്തിൽ സുരക്ഷിതമായി കഴിയണം’ എന്നാണു ശ്രീരാമദേവൻ വാനരനായകനോടു പറയുന്നത്. 

'ഹാടകദേശം മണിപ്രവരോജ്വലം

വാതവരിഷഹിമാതപവാരണം'

പ്രവർഷണപർവതത്തിൽ കാറ്റ്, മഴ, മഞ്ഞ് എന്നിവയുടെ ശല്യമില്ലാത്ത സ്ഥലമാണു ശ്രീരാമദേവൻ ചാതുർമാസ്യവ്രതത്തിനായി തിരഞ്ഞെടുക്കുന്നത്. 

മഴക്കാലത്തു സീതാദേവിയെ തിരഞ്ഞുനടന്നു ദുരന്തങ്ങളിൽ പെടരുതെന്നാണു വാനരവീരന്മാർക്കു ശ്രീരാമദേവൻ നൽകുന്ന മുന്നറിയിപ്പ്. മഴക്കാലം സ്വാഭാവികമാണെന്നും അതിന്റെ ദുരന്തങ്ങൾക്ക് ഇരയാകാതിരിക്കാൻ നാം പരമാവധി ശ്രദ്ധിക്കണമെന്നുമുള്ള ആ മുന്നറിയിപ്പിൽ ഈശ്വരന്റെ കരുതൽ കൂടി തെളിയുന്നു.

 

English Summary : Ramayana Parayanam Day 25 By Raveendran Kalarikkal

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com