ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലണ്ടൻ ∙ 2007ൽ പോർച്ചുഗലിലെ പ്രായാ ഡ ലൂസിൽ അവധി ആഘോഷിക്കുന്നതിനിടെ കാണാതായ മൂന്ന് വയസ്സുള്ള മാഡലീൻ മക്‌കാനെയുടെ തിരോധാനം വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധനേടുകയാണ്. മാഡലീൻ ആണെന്ന അവകാശപ്പെട്ട് ആൾമാറാട്ടം നടത്തിയ യുവതിയെ ബ്രിസ്റ്റോൾ എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. 

ആൾമാറാട്ടത്തിന്റെ പേരിൽ ജൂലിയ വാണ്ടെൽ (23) എന്ന പോളീഷ് യുവതിയാണ് പൊലീസ് പിടിയിലായത്. മാഡലീന്റെ മാതാപിതാക്കളായ കേറ്റ്, ജെറി മക്‌കാൻ എന്നിവരെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാഡലീന്റെ തിരോധാനവുമായി ബന്ധപ്പെട്ട ക്രൈം സീനിൽ‌നിന്ന് ലഭിച്ച ഡിഎൻഎയുമായി തന്റെ ഡിഎൻഎ സാംപിളിന് സാമ്യമുണ്ടെന്ന് വിദഗ്ദ്ധ  പരിശോധനയിൽ തെളിഞ്ഞതായി ജൂലിയ വാദിക്കുന്നു. ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ജൂലിയ @IAmMadeleineMcCann എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉപയോഗിച്ചുണ്ട്. 2023 ഫെബ്രുവരിയിലാണ് ജൂലിയ ഈ വാദവുമായി പരസ്യമായി രംഗത്ത് വന്നത്.

ഡോ. ഫിൽ എന്ന യുഎസ് ടോക്ക് ഷോയിലും ജൂലിയ ഈ അവകാശവാദം ഉന്നിയിച്ചിട്ടുണ്ട്. തന്റെ കണ്ണുകളും പല്ലുകളും ശബ്ദവും മാഡലീനുമായി സാമ്യമുണ്ടെന്നും ജൂലിയ പറയുന്നു. മാഡലീന്റെ മാതാപിതാക്കളായ കേറ്റ് ജെറി എന്നിവർ തന്റെ ഡിഎൻഎ പരിശോധനയിൽ സഹകരിക്കുന്നില്ലെന്ന് ജൂലിയ ആരോപിക്കുന്നു.

English Summary:

Polish woman claiming to be Madeleine McCann is ARRESTED as she touches down in the UK

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com