ADVERTISEMENT

ആരും ലൈബ്രറികളിൽ പോകുന്നില്ല, ട്രെയിനിലും ബസിലും യാത്രക്കാരുടെ കയ്യിൽ പഴയതു പോലെ പുസ്തകങ്ങളില്ല, സിലബസിനപ്പുറമുള്ള ഒന്നും തന്നെ കുട്ടികൾ വായിക്കുന്നില്ല. എപ്പോഴും ഫോണിൽ തന്നെ. ടെക്നോളജി വികസിച്ചതോടെ തിരമാല പോലെ അലയടിച്ചു വന്ന പരാതികളായിരുന്നു ഇവ. വായന മരിക്കുന്നു എന്നു വിലപിച്ചവരുണ്ട്. വായനയുടെ മേൽ റീത്ത് വെച്ചവരുമുണ്ട്. വായന മരിക്കുകയാണോ? അല്ലെന്ന് 100 ശതമാനം ഉറപ്പ് നൽകുന്ന കാഴ്ചയാണ് കൊൽക്കത്ത കാട്ടിത്തന്നത്. ഈ വർഷത്തെ ഇന്റർനാഷനൽ കൊൽക്കത്ത ബുക് ഫെയറിലേക്ക് ‘പുസ്തകപ്പുഴുക്കളും’ വായനക്കാരും കൂട്ടമായി ഇരച്ചെത്തി. പത്തു ദിവസങ്ങളിലായി നടന്ന പുസ്തകമേളയിൽ ഉണ്ടായിരുന്നത് 950 സ്റ്റാളുകൾ. മേളയിൽ പങ്കെടുത്തവരുടെ എണ്ണം അറിയാമോ? 26 ലക്ഷം. വിറ്റുപോയത് 25 കോടി രൂപയുടെ പുസ്തകങ്ങൾ. പുസ്തകമേളയുടെ ചരിത്രത്തിലെ വമ്പൻ വിൽപന! 1976 മുതൽ പ്രൗഢിയോടെ നടത്തിവരുന്ന, കൊൽക്കത്തയുടെ അഭിമാന പുസ്തകമേളയെക്കുറിച്ച് വിശദമായി വായിക്കാം.

loading

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com