ADVERTISEMENT

പടിയിറങ്ങിപ്പോകണം

ഇനിയൊരു തിരിച്ചുപോക്കില്ലാതെ,

കണ്ണും മനസ്സും തുളുമ്പിയെന്റെ

സങ്കടവും കടലെടുത്തു പോയ്..

സൂര്യൻ വേർപ്പെട്ട പകലുപോലെ

ന്നുള്ളവും കൂരിരുൾ മൂടിക്കഴിഞ്ഞു,

ജീവിതച്ചുമടേറ്റി

ഞാനേറെ തളർന്നുപോയ്,
 

ഇല്ല! ഒരത്താണിയെൻ

ഭാരം ചുമക്കുവാൻ..

ഏതേതോ ശാഖികളിലെ

തണലും കവർന്നു ഞാൻ,

ഏതേതോ അരുവികളുടെ

കുളിരും കവർന്നൂ,

ഈ വഴിയേ പോയൊരു

കാറ്റിൻ മർമ്മരങ്ങളും

ഏതോ വസന്തത്തിൻ സുഗന്ധവും

എന്റേതെന്ന് നിനച്ചു കവർന്നു ഞാൻ.
 

ഈ പാതയോരവും തളിർക്കും ശാഖികളും

അരുവിതൻ കളഗാനവും എന്റേതല്ല.

ഇത്രമേലെന്നാത്മാവിലിഴുകിച്ചേർന്നിട്ടും

നീ, ഒഴുകിയകന്നതെന്തേ..

അത്രമേലെന്നകതാരിലൊട്ടിച്ചേർന്നിട്ടും

നീയുമടർന്നു ചിതറിപ്പോയോ..

ഏതോ കാടും

കാട്ടിൽ പൂക്കും സുഗന്ധവും

നിൻ മനമുലക്കുവാൻ പോന്നതായോ..
 

നിന്നെക്കുറിച്ചോർക്കുമ്പോൾ പിടയുമെൻ

ഹൃദയത്തെ ഞാനീ വേള നിശ്ചലമാക്കിടട്ടെ.

നിന്നിൽ ബന്ധിച്ചൊരെന്ന

ന്തരാത്മാവിനെ കെട്ടഴിച്ചു പറത്തിടട്ടെ..

നിൻ കാലൊച്ച കാതോർത്തിരിക്കുമീ

കാതുകൾ ഞാനും കൊട്ടിയടച്ചിടട്ടെ,

നിന്നെക്കാണാനായ്

തിളങ്ങുമെൻ കണ്ണിണയിലോ

കാണാമിനിയൊരു പിടി ചാരം മാത്രം.
 

നേരമായ്, കാലമായ്,

കാലതീരത്തിന്നടുത്തെത്തി,

ഇറക്കിടട്ടെ, എൻ പൂക്കാതെ

പോയ കിനാക്കളും,

ഒരു വേലിയേറ്റത്താൽ

തുടുത്ത മോഹങ്ങളും,

ഇനിയൊരു തീരമില്ല കാണുവാൻ

പോയിടട്ടെ,  ഞാനെന്റെ

അന്ത്യ നാളിലേക്കായിനി

യാത്ര ചോദിച്ചിടട്ടെ...

English Summary:

Malayalam Poem ' Padiyirangippokanam ' Written by Sreepadam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com