ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഇസ്രയേൽ എംബസിക്കു സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ചെറു സ്ഫോടനത്തിനു പിന്നിൽ ആരെന്നു കണ്ടെത്താൻ ഡൽഹി പൊലീസിനു കഴിഞ്ഞിട്ടില്ല.

ഡൽഹിയിൽ താമസിക്കുന്ന വീസക്കാലാവധി കഴിഞ്ഞ ഇറാൻ പൗരന്മാരെ ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.

സംഭവമുണ്ടായ എ.പി.ജെ. അബ്ദുൽ കലാം മാർഗിനു സമീപത്തെ 146 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഡൽഹി പൊലീസ് സ്പെഷൽ സെൽ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. 

എംബസിയുടെയും എതിർവശത്തെ കെട്ടിടത്തിന്റെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. നടപ്പാതയ്ക്കു സമീപത്തെ ചെടിച്ചട്ടിയിലാണു സ്ഫോടകവസ്തു ഒളിപ്പിച്ചതെന്നാണു വിവരം. ഇതിനു സമീപത്തു നിന്നു കണ്ടെത്തിയ കവറിൽ ഭീഷണി സന്ദേശമുണ്ടായിരുന്നെന്നും സൂചനയുണ്ട്.

ആക്രമണം നടന്നേക്കാമെന്ന സൂചന ലഭിച്ചിരുന്നുവെന്ന് ഇസ്രയേൽ അംബാസഡർ റോൺ മൽക്ക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

നാഷനൽ ബോംബ് ഡേറ്റ സെന്ററിന്റെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥലത്തെത്തി തെളിവു ശേഖരിച്ചിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com