ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ പരാതിക്കു പരിഹാരം കണ്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഹർജിക്കാരൻ സുപ്രീം കോടതി ജഡ്ജിമാർക്കു മുൻപാകെ നിന്നാൽ എന്തുസംഭവിക്കും? കോടതിയും അതേ സ്വരമെടുത്തു. ഈ രീതിയിൽ കോടതിയെ ഭീഷണിപ്പെടുത്തുന്നതു കുറ്റകരമാകും. എൻജിനീയറിങ് കോളജുകളിലെ പ്രശ്നമുയർത്തി കോടതിക്കു മുൻപാകെ നേരിട്ട് ഹർജിക്കാരൻ തന്നെ ഹാജരായപ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഹിന്ദിയിൽ സംസാരിച്ച ഹർജിക്കാരൻ ആവലാതി പറഞ്ഞു. ‘കയറാത്ത കോടതികൾ ഇല്ല, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഓഫിസിൽ വരെ കത്തയച്ചു എന്നിട്ടും പരിഹാരമില്ല. എന്തു ചെയ്യണം?’

ഹർജി എടുത്തു വായിച്ച ജസ്റ്റിസ് ഖന്ന മറുപടി നൽകി: ‘ഈ വിധമാണ് ഹർജി എഴുതിയിരിക്കുന്നതെങ്കിൽ എവിടെയും പരിഹാരം കിട്ടില്ല’. പിന്നാലെയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. നിങ്ങൾ അത്രയും ഭീരുവല്ലെന്ന് കോടതി സാന്ത്വനിപ്പിച്ചിട്ടും ഹർജിക്കാരൻ വഴങ്ങാതെ വന്നതോടെയാണ് കോടതിയും ‘ഭീഷണിയുടെ’ സ്വരമെടുത്തത്. നിങ്ങൾ പറയുന്നതു കേൾക്കാൻ പരാമവധി ശ്രമിച്ചുവെന്നു ജസ്റ്റിസ് ഖന്ന പറഞ്ഞു. കോടതിയുടെ നിയമസഹായ വിഭാഗത്തിന്റെ കൗൺസലിങ്ങാണു നിങ്ങൾക്ക് ആവശ്യമെന്നും പറഞ്ഞു.

English Summary:

Petitioner gives suicide threat in Supreme Court

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com