ADVERTISEMENT

ബെംഗളൂരു∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരിലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടിട്ട് 7 വർഷം തികയുമ്പോഴും വിചാരണ നടപടികളിലെ കാലതാമസത്തിനെതിരെ വ്യാപക പ്രതിഷേധം. വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് 8 മാസം കഴിഞ്ഞെങ്കിലും നടപ്പിലായിട്ടില്ല. 4 പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതിയും ശരിവച്ചിരുന്നു.

രണ്ടു വർഷം മുൻപ് വിചാരണ ആരംഭിച്ചെങ്കിലും 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. 2017 സെപ്റ്റംബർ 5നാണു ഗൗരി വേടിയേറ്റു കൊല്ലപ്പെട്ടത്. തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണ് പ്രതികൾ. പുരോഗമനവാദികളായ പ്രഫ.എം.എം കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസുകളിലും ഇവർക്കു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

English Summary:

Trial delays in Gauri Lankesh murder case even after 7 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com