ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയെന്ന കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാൽ സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവർക്കു ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യം അനുവദിച്ചു. സുഹൈലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നു കോടതി വിലയിരുത്തി.

ഹാജരാക്കിയ വസ്തുതകൾ ശരിയെങ്കിൽ മോഫിയയോടു വളരെ ക്രൂരമായാണു പ്രതി പെരുമാറിയതെന്നും സുഹൈലിന്റെ പെരുമാറ്റത്തെക്കുറിച്ചു മോഫിയയ്ക്ക് ഗൗരവമായ പരാതികളുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടെന്നും വീട്ടുജോലിക്കാരിയെപ്പോലെ ജോലിയെടുപ്പിച്ചെന്നും ഒരുതവണ കയ്യേറ്റം ചെയ്തെന്നുമാണു റുഖിയയ്ക്കെതിരെയുള്ള ആരോപണം. യൂസഫിനെതിരെ മോഫിയ പ്രത്യേകിച്ച് ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇവർ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നു കോടതി വിലയിരുത്തി. 

നവംബർ 22നാണ് മോഫിയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ‍ഈ മാസം 8ന് ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. മോഫിയയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നൽകിയ മൊഴികളും ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും അനുസരിച്ചു ഹർജിക്കാർ കുറ്റക്കാരാണെന്നു അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.നാരായണൻ അറിയിച്ചു. 

English Summary: Mofiya Parveen death: High Court rejects bail application of husband 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com