ADVERTISEMENT

തിരുവനന്തപുരം ∙ ജീവനോടെ കാണാൻ കൊതിച്ചവരുടെ സങ്കടക്കടലിനു നടുവിലേക്ക് നമ്പി രാജേഷ് നിശ്ചലനായെത്തി. മസ്കത്തിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ രാജേഷിനടുത്തെത്താൻ ടിക്കറ്റെടുത്തിട്ടും എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം 2 തവണ യാത്ര മുടങ്ങിയ ഭാര്യ അമൃതയും 2 കുഞ്ഞുമക്കളും ഒന്നുറക്കെ കരയാൻ പോലും ശേഷിയില്ലാതെ അരികിൽ തളർന്നിരുന്നു. കരമന നെടുങ്കാട്ടെ വാടക വീട്ടിലും സംസ്കാരം നടന്ന തൈക്കാട് പുത്തൻചന്ത വിശ്വകർമ സമുദായ ശ്മശാനത്തിലും നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

മൃതദേഹവുമായി എയർ ഇന്ത്യ ഓഫിസിനു മുന്നിൽ പ്രതിഷേധവും നടന്നു. രാവിലെ 7ന് ഒമാൻ എയർവേയ്സിൽ എത്തിച്ച മൃതദേഹം ഫ്രീസറിലേക്കു മാറ്റി വീട്ടിലേക്കു കൊണ്ടുവരും വഴി ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ ഓഫിസിനു മുന്നിൽ ഇറക്കിവച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. സംസ്കാരത്തിനു ശേഷം ചർച്ച നടത്താമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിച്ചത്.

English Summary:

Nambi Rajesh funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com