ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആയൂർ (കൊല്ലം) ∙ അഞ്ചു പേർക്കു പുതുജീവൻ നൽകി കോളജ് വിദ്യാർഥി ധീരജ് ആർ.നായർ (19) യാത്രയായി. സ്കൂട്ടറിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ചടയമംഗലം അക്കോണം ജ്യോതിസ്സിൽ ധീരജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.14 നു വൈകിട്ട് 3.30 ന് എംസി റോഡിൽ ആയൂർ ഇളവക്കോട് ജംക്‌ഷനിലായിരുന്നു അപകടം. ആയൂർ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ധീരജ്. 

ക്ലാസ് കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ ധീരജിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് മകന്റെ അവയവങ്ങൾ ദാനം നൽകാൻ കുടുംബം സന്നദ്ധ അറിയിച്ചത്. ധീരജിന്റെ 6 അവയവങ്ങൾ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 5 പേർക്കു നൽകും. 2 വൃക്കകൾ, കരൾ, ഹൃദയ വാൽവ്, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. ഇന്നു ഉച്ചയ്ക്കു 1.30 ന് മൃതദേഹം ആയൂർ മാർത്തോമ്മാ കോളജിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 3 ന് വീട്ടുവളപ്പിൽ. പിതാവ് രാജേഷ് കെ.ബാബു വെഞ്ഞാറംമൂട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. മാതാവ്: ദീപ, സഹോദരി: സഞ്ജന.

English Summary:

Dheeraj Nair's Sacrifice: Organ donation hero, Dheeraj Nair, saved five lives by donating his organs after a fatal accident. His family's brave decision underscores the profound impact of organ donation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com