ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ വിവാദമായ സ്പ്രിൻക്ലർ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ 3 പ്രധാന ചോദ്യങ്ങളുമായി കെ.എസ്.ശബരീനാഥൻ എംഎൽഎ. പ്രതിപക്ഷം ശക്തമായ ഇടപെട്ടില്ലായിരുന്നെങ്കിൽ ഡേറ്റാ കച്ചവടം നടക്കുമായിരുന്നെന്നും സ്പ്രിൻക്ലർ സേവനങ്ങളെക്കുറിച്ച്  ഒരു ധവളപത്രം ഇറക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ശബരീനാഥ് ഉന്നയിക്കുന്ന 3 ചോദ്യങ്ങൾ:

∙ ഹൈക്കോടതിയിൽ സർക്കാർ വാദിച്ചതുപോലെ സ്പ്രിൻക്ലർ ഇല്ലാതെ രോഗം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പ്രതിദിനം 5000 രോഗികൾ കടക്കുമ്പോൾ സ്പ്രിൻക്ലർ സേവനങ്ങൾ അനിവാര്യമല്ലേ? മറിച്ച് ഈ കാലയളവിൽ അവരുടെ ഒരു സേവനവും ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെന്തിനു കോടതിയിൽ ‘സ്പ്രിൻക്ലർ ഉയിർ’എന്നു സർക്കാർ വാദിച്ചു?

∙ നാളിതുവരെ എന്തു വിദഗ്ധ സേവനമാണ് കേരളത്തിനുവേണ്ടി സ്പ്രിൻക്ലർ നടത്തിയിട്ടുള്ളത്? ആരോഗ്യവകുപ്പ് താഴെ തട്ടിൽ ശേഖരിക്കുന്ന ഡേറ്റ സിഡിറ്റ് തനതായി വികസിപ്പിച്ച സംവിധാനത്തിലൂടെയല്ലേ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്?

∙ ഈ കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള ഒരു റിവ്യൂ മീറ്റിങ് ആരോഗ്യ വകുപ്പുമായിട്ടോ ത്രിതല പഞ്ചായത്ത് വകുപ്പുമായിട്ടോ  സ്പ്രിൻക്ലർ നടത്തിയിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് എന്റെ അറിവ്. ആരോഗ്യ വകുപ്പ് അറിയാതെ എന്ത് കോവിഡ് പ്രതിരോധമാണ് ഇവർ നടത്തിയത്?

English Summary: K S Sabarinathan MLA Sprinkler Contract

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com