ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കുന്നു. 24 മുതല്‍ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാംദിവസവും ആശമാര്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ആരോഗ്യനില വഷളായ ആർ.ഷീജയെ ആശുപത്രിയിലേക്കു മാറ്റി. ആശ സമരത്തില്‍ കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നു മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ കാണാന്‍ ഇനിയും അനുമതി തേടുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം, ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാകണം. കേന്ദ്രവും സംസ്ഥാനവും ഓണറേറിയം കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സമരത്തിൽനിന്നു മാറിനിന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ആശമാര്‍ക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്ത്. ആശമാര്‍ക്ക് മാസം 2000 രൂപ അധികം നല്‍കാനാണു പഞ്ചായത്തിന്‍റെ തീരുമാനം. ഇതിനായി അഞ്ച് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 15 പേര്‍ക്കു വേതനത്തിനായി 3.6 ലക്ഷവും യൂണിഫോമിന് 1.4 ലക്ഷവും വകയിരുത്തി. അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

English Summary:

Kerala ASHA Workers Intensify Strike: ASHA workers' strike intensifies in Kerala as their indefinite protest continues.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com