ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആകാശസൗധം യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്. പല ഭാഗങ്ങളായി നിർമിച്ച് ബഹിരാകാശത്തു കൊണ്ടുപോയി കൂട്ടിച്ചേർത്താണ് നിലയം പൂർത്തീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ സമയം കൊണ്ടാണിത് സാധിച്ചത്. 40 ബഹിരാകാശ ദൗത്യങ്ങൾ ഇതിനു വേണ്ടി വന്നു.

6 മുറി വീട്

∙ 356 അടിയാണു ബഹിരാകാശ നിലയത്തിന്റെ നീളം. ഏകദേശം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പം.

∙ 4.19 ലക്ഷം കിലോഗ്രാമാണ് ഭാരം.

∙ ഒരു വലിയ 2 നില വീടിന്റെ വിസ്തീർണം.

∙ 7 മുറികൾ, 2 ശുചിമുറികൾ, ജിം, ബഹിരാകാശത്തിന്റെ 360 ഡിഗ്രി കാഴ്ച നൽകുന്ന കപ്പോള എന്ന ഭീമൻ കണ്ണാടി ജാലകം എന്നിവയുണ്ട്. 

∙ 73 മീറ്റർ നീളമുള്ള സൗരോർജ പാനലുകൾ നിലയത്തിനു വേണ്ട ഊർജം ഉൽപാദിപ്പിക്കുന്നു.

 2 ഭാഗങ്ങൾ

∙ 2 ഭാഗങ്ങളായി നിലയം വിഭജിച്ചിരിക്കുന്നു. റഷ്യയുടെ ഭാഗവും യുഎസിന്റെയും മറ്റു രാജ്യങ്ങളുടെയും ഭാഗവും.

∙ റഷ്യൻ ഭാഗത്താണ് നിലയത്തിന്റെ എൻജിനുകൾ, ഡോക്കിങ് കവാടങ്ങൾ, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവയുള്ളത്.

∙ യുഎസ് ഭാഗം നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ സ്പേസ് ഏജൻസി, കാനഡ സ്പേസ് ഏജൻസി എന്നിവർ ചേർന്നു നിർമിച്ചത്.

∙ ഡെസ്റ്റിനി, കിബോ, കൊളംബസ് തുടങ്ങിയ ഗവേഷണ ഇടങ്ങളും താമസസ്ഥലങ്ങളും ഇവിടെ.

∙ 7 പേരാണ് നിലയത്തിൽ സാധാരണ താമസിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതലാളുകളെ ഉൾക്കൊള്ളും.

sunitha-space-web-image

ഉറക്കം

‌∙ സ്ലീപ് കംപാർട്മെന്റുകൾ എന്ന ചെറിയ കിടക്കറകളുണ്ട്. ഒരു ഫോൺ ബൂത്തിന്റെ വലുപ്പമുള്ള ഈ അറകളിലാണ് യാത്രികർ ഉറങ്ങുക. ഭിത്തിയിൽ ചാരിനിന്നാണ് ഉറക്കം. ഗുരുത്വാകർഷണമില്ലാത്തതിനാൽ ഈ രീതി ആയാസമൊന്നും സൃഷ്ടിക്കില്ല.

∙ ഒരു സ്ലീപ്പിങ് ബാഗ്, തലയണ, ലാംപ്, എയർവെന്റ്, ലാപ്ടോപ്, സ്വകാര്യ സാമഗ്രികൾ എന്നിവ വയ്ക്കാനുള്ള സൗകര്യം ഈ അറയിലുണ്ട്.

∙ എയർ വെന്റിനു സമീപം തല വരുന്ന രീതിയിലാണ് ഉറങ്ങുന്നത്. ഇങ്ങനെ ഉറങ്ങിയില്ലെങ്കിൽ ഉച്ഛ്വാസ വായുവിലെ കാർബൺ ഡയോക്സൈഡ് പുറത്തുപോകാതെ കെട്ടിക്കിടന്നു മാരകമായേക്കും.

∙ ശബ്ദവും പ്രകാശവും ഒഴിവാക്കാൻ ഇയർ പ്ലഗുകളും സ്ലീപ് മാസ്കുകളും ഉറക്കസമയത്ത് ഉപയോഗിക്കും.

∙ 8.5 മണിക്കൂർ ഉറങ്ങണമെന്നാണു നിർദേശം.

ഭക്ഷണം

∙ ഗാലി എന്ന സ്ഥലത്താണു ഭക്ഷണം തയാറാക്കുക. ചൂടുവെള്ളം കിട്ടുന്ന പൈപ്പ്, ഭക്ഷണം ചൂടാക്കാനുള്ള സംവിധാനം എന്നിവ ഗാലിയിലുണ്ട്.

∙ 3 മാസം കൂടുമ്പോഴാണു നിലയത്തിൽ ഭക്ഷണം എത്തുന്നത്. ഓരോ യാത്രികന്റെയും രുചിക്കും താൽപര്യത്തിനും പോഷണ ആവശ്യത്തിനും അനുസൃതമായ ഭക്ഷണമാണ് നൽകുക. പുറപ്പെടുന്നതിന് 5 മാസം മുൻപ് യാത്രികർ മെനു നൽകണം.

∙ മാംസം, മുട്ട തുടങ്ങിയവ ഭൂമിയിൽ പാകം ചെയ്താണ് നിലയത്തിൽ എത്തിക്കുക. പിന്നീട് ചൂടാക്കി ഉപയോഗിക്കും.

∙ കറികൾ, സൂപ്പുകൾ, സ്റ്റൂ തുടങ്ങിയ വിഭവങ്ങൾ ഉണക്കി പൊടിയാക്കി എത്തിക്കാറുണ്ട്. ഇവ വെള്ളം ചേർത്ത് കഴിക്കാൻ പാകത്തിലാക്കും.

∙ മദ്യം, പുകവലി, മറ്റു ലഹരിവസ്തുക്കൾ എന്നിവ പാടില്ല.

∙ ദിവസവും 1.2 കിലോ ഭക്ഷണം ഓരോരുത്തരും കഴിക്കും. 3 തവണ പ്രധാന ഭക്ഷണം, അല്ലാത്തപ്പോൾ ലഘുഭക്ഷണം. യാത്രികർക്ക് ഭൂമിയിലെ മനുഷ്യരെ അപേക്ഷിച്ച് കൂടുതൽ ഊർജം വേണം.

∙ നിലയത്തിൽ കൃഷി ചെയ്ത തക്കാളി, ലെറ്റ്യൂസ്, പച്ചമുളക് തുടങ്ങിയവയും ഭക്ഷണത്തിൽ ഉപയോഗിക്കും.

English Summary:

Sunitha Williams and the International Space Station: A Journey into Orbit

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com