ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ ദീർഘകാല മൂലധന നേട്ട നികുതിയിലെ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയി‍ൻസ് ടാക്സ്) പരിഷ്കാരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഇളവുകളുമായി കേന്ദ്രം. ഇൻഡക്സേഷൻ ആനുകൂല്യത്തോടെ 20% നികുതിയോ ആനുകൂല്യമില്ലാതെ 12.5% നികുതിയോ അടച്ചാൽ മതി. 2024 ജൂലൈ 23 (ബജറ്റ് ദിവസം) വരെ വസ്തുവോ കെട്ടിടമോ വാങ്ങിയ വ്യക്തികൾക്കാണ് ഇവ വിൽക്കുമ്പോൾ നൽകുന്ന നികുതിയിൽ ഈ ആനുകൂല്യം ലഭിക്കുക. രണ്ടു നികുതി സ്കീമും കണക്കുകൂട്ടി നേട്ടമുള്ളതു തിരഞ്ഞെടുക്കാം. ബജറ്റ് ദിവസത്തിനു ശേഷം വാങ്ങിയ വസ്തുവിനോ കെട്ടിടത്തിനോ ഈ ആനുകൂല്യം ലഭ്യമാകില്ല, പുതിയ നികുതി സമ്പ്രദായം (ഇൻഡക്സേഷനില്ലാതെ 12.5%) മാത്രമാണുണ്ടാകുക.

ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞുകൊണ്ട് ബജറ്റിൽ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഇന്ന് പാർലമെന്റിൽ പാസാക്കുന്ന ധനബില്ലിൽ ഭേദഗതി കൊണ്ടുവരും.

കുറഞ്ഞത് 2 വർഷമെങ്കിലും കൈവശം വച്ച ശേഷം വിൽക്കുന്ന വസ്തുവിന്റെയും സ്വർണത്തിന്റെയും ലാഭത്തിന്മേൽ ദീർഘകാല മൂലധന ലാഭ നികുതിയായി നിലവിൽ 20 ശതമാനമാണ് ഈടാക്കുന്നത്. ഇതിനൊപ്പം പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷൻ ഇളവ് നേരത്തെ ലഭിക്കുമായിരുന്നു.

പുതിയ പരിഷ്കാരമനുസരിച്ച് ഇൻഡക്സേഷൻ ആനുകൂല്യമില്ലാതെ 12.5 ശതമാനമാണ് നികുതി. പരിഷ്കാരം വഴി പല സന്ദർഭങ്ങളിലും നികുതി ബാധ്യത കൂടുമെന്നാണ് വിമർശനം.

English Summary:

Long term capital gains tax

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com