Activate your premium subscription today
Tuesday, Apr 1, 2025
മുംബൈ ∙ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്യുടെ സഹോദരൻ അൻമോൽ ബിഷ്ണോയ്യാണെന്നു മുംബൈ പൊലീസ് പ്രത്യേക കോടതിയെ അറിയിച്ചു. പിടിയിലായ മറ്റു പ്രതികൾക്ക് അൻമോൽ സാമ്പത്തികസഹായം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വാഷിങ്ടൻ / മുംബൈ ∙ കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയി (25) അഭിഭാഷകൻ വഴി യുഎസിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അൻമോലെ അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിലാണു പാർപ്പിച്ചിട്ടുള്ളത്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചിരിക്കെയാണു യുഎസിൽ അഭയം തേടാൻ അപേക്ഷ നൽകിയത്.
മുംബൈ∙ ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ്(25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ച് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിവയ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അൻമോൾ.
ന്യൂഡൽഹി ∙ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഭാനു എന്ന അൻമോൽ ബിഷ്ണോയിയെപ്പറ്റി വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. എന്നാൽ കൊലപാതകത്തിനു മുമ്പുതന്നെ വ്യാജ പാസ്പോർട്ടിയിൽ ഇയാൾ ഇന്ത്യ വിട്ടു. അടുത്തിടെ പഞ്ചാബി ഗായകരായ കരൺ ഔജ്ലയുടെയും ഷെറി മന്നിന്റെയുമൊപ്പം യുഎസിൽ ഒരു വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന അൻമോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഒട്ടേറെപ്പേരെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു. എൻഐഎയും കേസെടുത്തിട്ടുള്ള ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടിസും നിലവിലുണ്ട്. യുഎസിൽ ഒളിവിൽ കഴിയുന്നു എന്നു കരുതിയിരിക്കെയാണ് അവിടെ ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അതുപോലെ, അടുത്തിടെ തനിക്കൊരു ഭീഷണിക്കത്ത് ലഭിച്ചെന്ന് ബോളിവുഡ് നടി രാഖി സാവന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. രാഖിയുമായി തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ സൽമാൻ ഖാൻ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഗുജ്ജാർ പ്രിൻസ് എന്നയാളുടെ പേരിലായിരുന്നു കത്ത്. എത്ര വലിയ സുരക്ഷയൊരുക്കിയാലും തങ്ങൾ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.