Activate your premium subscription today
Saturday, Mar 15, 2025
Mar 8, 2025
ആലപ്പുഴയിലെത്തിയാല്‍ എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
Feb 16, 2025
സവിശേഷമായ ഭൂപ്രകൃതിയും നൈസര്‍ഗികമായ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. മണ്ണും വെള്ളവും പോലെ മനുഷ്യനും പ്രകൃതിയും ഇടകലരുന്ന പാരസ്പര്യത്തിന്റെ നാട്. വിശാലമായ നെല്‍പ്പാടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. പ്രകൃതി പൂക്കളമിടുകയും പൊന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന നെല്ലറ. മലയാളിയെ അന്നമൂട്ടുന്നതില്‍ കുട്ടനാടിനുള്ള പ്രാധാന്യം നിസ്തര്‍ക്കമാണ്. ഭൂരിഭാഗം കരപ്രദേശങ്ങളും സമുദ്രനിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു എന്നത് കുട്ടനാടിന്റെ അപൂര്‍വതയാണ്. 1100 ചതു.കിലോമീറ്റര്‍ വിസ്തൃതമായ കുട്ടനാടിന്റെ 304 ചതു.കിലോമീറ്റര്‍ മാത്രമാണ് സമുദ്രവിതാനത്തേക്കാള് ഉയരത്തിലുള്ളത്. 500 ചതു.കിലോമീറ്റര്‍ ഭാഗം 0.6 മുതല്‍ 2.2 മീറ്റര്‍ വരെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു നില്ക്കുന്നു. പുരാതനകാലത്ത് കുട്ടനാട് പൂര്‍ണമായും കടലിനടിയിലായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാര് ഉണ്ട്. പില്ക്കാലത്ത് കടല്‍ പിന്‍വാങ്ങി ഉണ്ടായ ഭൂപ്രദേശമാണ് കുട്ടനാട്. പമ്പ,അച്ചന്‍കോവില്‍,മണിമല,മീനച്ചല്‍ നദികള്‍ വന്നു പതിക്കുന്നത് ഇവിടെയാണ്. നദിയിലൂടെ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞ് രൂപപ്പെട്ടതാണ് കുട്ടനാടന്‍ പ്രദേശങ്ങള്‍ എന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കായലും നദികളും തോടുകളും വയലുകളും എല്ലാം കുട്ടനാടിന്റെ ജീവിതത്തെയും പശ്ചാത്തലങ്ങളെയും സ്വാധീനിച്ചു. ഇവിടുത്തെ മനുഷ്യരുടെ ജീവനോപാധികളും വിനോദങ്ങളും തൊഴിലും രൂപപ്പെടുത്തിയ പാട്ടുകളിലും അതിന്റെ താളങ്ങളും ഒഴുക്കിന്റെ ഓളവും ചുരകുത്തി. നെല്ലറയായ ഇവിടെ വൈവിധ്യമാർന്ന ഞാറ്റുപാട്ടുകളും തേക്കുപാട്ടുകളും വിതപ്പാട്ടുകളും ചക്രംചവിട്ടുപാട്ടുകളും ഉണ്ടായി. ഒപ്പം കുട്ടനാടിന്റെ സ്വത്വം എന്ന് വിശേഷിപ്പിക്കാവുന്ന വള്ളങ്ങള്‍, അവയുടെ യാത്രയ്ക്കും മത്സരങ്ങള്‍ക്കും വള്ളപ്പാട്ടുകള്‍ പിറന്നു. ഇവയെല്ലാം ഒരുവലിയ പാട്ടുസംസ്കൃതിയുടെ തുടര്‍ച്ചയ്ക്ക് ഇടയായി.
Jan 9, 2025
തിരുവനന്തപുരം ∙ പിഎസ്സി വകുപ്പുതല പരീക്ഷകൾ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാൻ വ്യാജരേഖകൾ ഹാജരാക്കിയ എക്സൈസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ ബി.എസ്.സംഗമിത്രയെയാണ് വിജിലൻസിന്റെയും പിഎസ്സി സെക്രട്ടറിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ ഉത്തരവിറക്കിയത്.
Jan 4, 2025
ആലപ്പുഴ ∙ കുട്ടനാട് നിയമസഭാ സീറ്റിൽ അടുത്ത തവണ സിപിഎം മത്സരിക്കണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം സിപിഎം നേരത്തെ മുതൽ ചർച്ച ചെയ്യുന്നതു തന്നെ. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് സിപിഎം എടുക്കാൻ സാധ്യത ഏറെയാണെന്നാണു പാർട്ടിയിൽ നിന്നുള്ള വിവരം. ഈ സൂചനയിൽനിന്നാകാം
Nov 19, 2024
കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട് കായലിന്റെ അടിത്തട്ടിലും ഒരു നിധി ഒളിച്ചിരിപ്പുണ്ട്. ശതകോടികൾ വിലമതിക്കുന്ന ആ നിധിക്ക് ബ്ലൂ കാർബൺ എന്നാണു പേര്. കുട്ടനാടൻ പാടങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിലാണു വൻ കാർബൺ നിക്ഷേപമുള്ളത്. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റാനാകും. എങ്ങനെയാണത് സാധ്യമാകുക? കുട്ടനാടും വേമ്പനാട്ടു കായലും കാർബണിന്റെ കലവറ (കാർബൺ സിങ്ക്) ആണെന്നു രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ പറയുന്നു. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണു കാർബൺ നിക്ഷേപത്തിനു കാരണം.
കുട്ടനാട് ∙ ജലനിരപ്പ് വീണ്ടും ഉയർന്നു. ആശങ്ക ഒഴിയാതെ കുട്ടനാട്. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ വേലിയേറ്റവുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 2 ദിവസം കൂടി സമാന രീതി തുടരാനാണ് സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. ഒരു പാടശേഖരത്തിൽ കൂടി മട വീണു. ദുർബലമായ പുറംബണ്ട് ഉള്ള പാടശേഖരങ്ങൾ മട വീഴ്ചാഭീഷണിയിലാണ്.
Nov 18, 2024
കുട്ടനാട് ∙ ശക്തമായ വേലിയേറ്റം തുടരുന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ എത്തിയതോടെ നെൽക്കൃഷി ഇറക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. ഒരു പാടശേഖരത്തിൽ മട വീഴുകയും ദുർബലമായ പുറംബണ്ടുകൾ ഉള്ള മറ്റു പാടശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലുമാണ്. പുറംബണ്ടുകൾ
Nov 6, 2024
കുട്ടനാട്∙ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ആശങ്കയൊഴിയാതെ കുട്ടനാട്. കാവാലം, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാവാലത്ത് 6 സെന്റി മീറ്ററും നെടുമുടിയിൽ 2 സെന്റി മീറ്ററും അപകട നിലയ്ക്കു മുകളിലാണു ജലനിരപ്പ്.ജലനിരപ്പ് ഉയർന്നതു
Jul 19, 2024
ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്ന് സർക്കാർ പരിഗണനയിലുള്ള കടുത്ത നിയന്ത്രണങ്ങളും പക്ഷിവളർത്തൽ നിരോധനവും കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ ഇല്ലാതാക്കുമോ എന്ന് ആശങ്ക.2022ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യമായിരുന്നു
Jun 13, 2024
കുട്ടനാട് ∙ വെള്ളപ്പൊക്കത്തിനു കുട്ടനാട്ടിൽ ശമനം ഉണ്ടായെങ്കിലും വെള്ളക്കെട്ടു ദുരിതത്തിൽ നിന്നു മോചനം ഇല്ലാതെ മങ്കൊമ്പ് ക്ഷേത്രം റോഡ്. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 13, 14 വാർഡുകളിലൂടെ പോകുന്ന റോഡാണിത്. മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും ഗവ. എൽപി സ്കൂളിലേക്കും പോകുന്ന
Results 1-10 of 53
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.