ADVERTISEMENT

മൂന്നാർ ∙ ശുചീകരണ പരിപാടി സമാപിച്ചതിനു പിന്നാലെ, ശുചിയാക്കിയ പ്രദേശങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പഴയ മൂന്നാർ ബൈപാസ് പാലം മുതൽ സിഗ്നൽ പോയിന്റ് വരെയുള്ള പ്രദേശത്താണ് വഴിയോര കച്ചവടക്കാരും വിനോദ സഞ്ചാരികളടക്കമുള്ളവരും വീണ്ടും വ്യാപകമായി മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയത്. പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, പെട്ടിക്കടകൾ തുടങ്ങിയ വഴിയോര കടകളിൽ നിന്നുള്ള ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമാണ് കുട്ടിയാർ പുഴയോരത്തേക്ക് കഴിഞ്ഞ ദിവസം തള്ളിയത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സമ്പൂർണ മാലിന്യ മുക്തം നവകേരളം’ ക്യാംപെയ്നിന്റെ ഭാഗമായി മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 12 ദിവസങ്ങളായി നടത്തിയ ശുചീകരണ യജ്ഞം ശനിയാഴ്ചയാണ് സമാപിച്ചത്. 12 ദിവസങ്ങളിലായി നടത്തിയ ശുചീകരണ പരിപാടിയിൽ 55 ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ശുചീകരണ പരിപാടി അവസാനിപ്പിച്ചതിന് പിന്നാലെയാണ് നീക്കം ചെയ്ത ഇടങ്ങളിൽ വീണ്ടും മാലിന്യം തള്ളാൻ തുടങ്ങിയത്.

English Summary:

Munnar waste management is failing despite recent cleanup efforts. Irresponsible disposal of waste, especially plastic and food waste, continues to pollute the Kuttiyar River and roadsides near the Kochi-Dhanushkodi National Highway, undermining the recent 12-day clean-up campaign.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com