ചടയമംഗലത്ത് സിഐടിയു തൊഴിലാളി സുധീഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഐടിയു , സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനം.
Mail This Article
×
ADVERTISEMENT
ചടയമംഗലം∙ബാറിലുണ്ടായ തർക്കത്തിൽ സിഐടിയു ലോഡിങ് തൊഴിലാളി വെട്ടുവഴി സുധീഷ് ഭവനിൽ സുധീഷ് (35) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു സിഐടിയു, സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.പ്രകടനത്തിനിടെ ബാറിനു നേരെ കല്ലേറുണ്ടായി . പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചു വിട്ടു.കുത്തേറ്റ് സുധീഷ് മരിക്കുകയും കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രാത്രിയും രാവിലെയും ആണ് സിഐടിയു, സിപിഎം സംഘം പ്രതിഷേധ പ്രകടനം നടത്തിയത് . ഇന്നു രാവിലെ മൃതദേഹം വിലാപ യാത്രയായി ചടയമംഗലത്ത് എത്തിക്കും.വിലാപയാത്ര കടന്നു പോകുന്ന സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.സംഘർഷം നടന്ന സ്ഥലം രാവിലെ സിപിഎം ഏരിയ സെക്രട്ടറി പത്മകുമാർ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ, മുതിർന്ന സിപിഎം നേതാവ് ഡി.രാജപ്പൻ നായർ എന്നിവർ സന്ദർശിച്ചു.
English Summary:
Chadayamangalam stabbing victim Sudheesh's death sparked protests. The CITU and CPM workers protested following the murder, leading to police intervention and increased security for the upcoming funeral procession.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.