ADVERTISEMENT

ലണ്ടൻ ∙ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ മോഹൻലാലിന്റെ ‘നേര്’ ചിത്രത്തിന്റെ ബോക്സ്ഓഫിസ് വിജയം ആഘോഷിച്ച് ലണ്ടനിലെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ യുകെ ഒഫീഷ്യലിന്റെ നേതൃത്വത്തിൽ ലണ്ടനിലെ ഗ്രീൻവിച്ചിൽ ആണ് പ്രവർത്തകർ ഒത്തുകൂടിയത്. മോഹൻലാലിന്റെ ചിത്രമടങ്ങിയ കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് രാഹുൽ, അസ്‌ലം, അനൂപ്, വീണ, വിഷ്ണു, ആൻ, നിഖിൽ എന്നിവർ നേതൃത്വം നൽകിയത്. ഡിസംബർ 21 ന് റിലീസായ സിനിമയുടെ ആഗോള കലക്‌ഷൻ കഴിഞ്ഞ ദിവസങ്ങളിൽ 30 കോടി പിന്നിട്ടിരുന്നു. യുകെ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ‘എലോണി’നുശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് ‘നേര്’ രജനികാന്ത് ചിത്രം ‘ജയിലറി’ലെ മോഹൻലാലിന്റെ അതിഥിവേഷവും ആരാധകർ ആഘോഷമാക്കിയിരുന്നു. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും പറയപ്പെടുന്നു.

ലണ്ടനിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ
ലണ്ടനിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ

ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു നേരിന്. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സിദ്ധിഖ്, ജഗദീഷ്, കെ. ബി. ഗണേഷ്കുമാർ, പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

English Summary:

'Neru' Crossed 30 Crores; Mohanlal Fans Association in London Celebrates the Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com