ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോവിഡിന് പിന്നാലെ ഇന്ത്യയെ വിറപ്പിക്കാന്‍ ചൈനയില്‍ നിന്നും മറ്റൊരു വൈറസും കൂടിയെത്തുന്നു. ക്യാറ്റ് ക്യൂ വൈറസ് എന്ന ഈ പകര്‍ച്ച രോഗാണു ഇന്ത്യയില്‍ വ്യാപകമായി പടരാന്‍ ശേഷിയുള്ളതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കി. 

 

ഐസിഎംആറിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് സാധിക്കും. 

 

ക്യൂലെക്‌സ് കൊതുകിലും പന്നികളിലും കണ്ടു വരുന്ന ഈ വൈറസ് ചൈനയിലും വിയറ്റ്‌നാമിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയില്‍ നിന്ന് വൈറസ് മനുഷ്യരിലെത്തിയാല്‍ ജ്വരം, മെനിഞ്ചൈറ്റിസ്, കുട്ടികളിലെ മസ്തിഷ്‌കവീക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. 

 

ഇന്ത്യയിലെ ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട രണ്ട് തരം കൊതുകുകളിലും ഈഡിസ് ഈജിപ്റ്റിയിലും ക്യാറ്റ് ക്യൂ വൈറസിന് അതിവേഗം പെരുകാനാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പഠനം ചൂണ്ടിക്കാണിക്കുന്നു. 

 

പഠനത്തിന്റെ ഭാഗമായി 883 മനുഷ്യ സെറം സാംപിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വൈറസിനെതിരെയുള്ള ആന്റിബോഡികളും കണ്ടെത്താനായി. മുന്‍പെപ്പോഴോ ജനങ്ങള്‍ ഈ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ക്യാറ്റ് ക്യൂ വൈറസിന്റെ ഇന്ത്യയിലെ ആഘാതത്തെ കുറിച്ച് വ്യക്തമായ രൂപം കിട്ടാന്‍ കൂടുതല്‍ പഠനം വേണ്ടി വരുമെന്നും ഐസിഎംആര്‍ അധികൃതര്‍ പറയുന്നു. 

English Summary: Cat Que Virus side effects

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com