ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദക്ഷിണകൊറിയൻ സംഗീതബാൻഡ് ബിടിഎസിന്റെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ ബിടിഎസ് 7 മൊമന്റ്‌സ് പ്രോജക്ടിന്റെ ടീസര്‍ ആണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ഇതോടെ ബാൻഡിന്റെ മടങ്ങിവരവിനു വേണ്ടി നാളുകളെണ്ണി കാത്തിരിക്കുന്ന ബിടിഎസ് ആർമി എന്ന ആരാധകവൃന്ദം അത്യാവേശത്തിലാണ്. 

കഴിഞ്ഞ ദിവസമാണ് ബിഗ് ഹിറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബിടിഎസ് 7 മൊമന്റ്‌സിന്റെ ടീസര്‍ പുറത്തിറക്കിയത്. മണിക്കൂറുകൾക്കൊണ്ട് ടീസർ ദശലക്ഷക്കണിക്കിനാളുകൾ കണ്ടുകഴിഞ്ഞു. ഏപ്രില്‍ രണ്ടിനാണ് ബിടിഎസ് 7 മൊമന്റ്‌സിന്റെ റിലീസ്. മാർച്ച് 19 മുതല്‍ പ്രീ–ഓര്‍ഡറിങ് നടത്താം. ബിടിഎസ് 7 മൊമന്റ്‌സിലൂടെ ബാൻഡ് അംഗങ്ങൾ ഒരുമിച്ച് പ്രേക്ഷകർക്കു മുന്നിലെത്തുമെന്നാണു സൂചനകൾ. 

നിര്‍ബന്ധിത സൈനികസേവനത്തിനുശേഷം തിരിച്ചെത്തിയ ജിന്‍, ജെ-ഹോപ് എന്നിവർ സോളോ പ്രോജക്ടുകളും ലൈവ് ഷോകളും അഭിനയ അരങ്ങേറ്റവുമൊക്കെയായി കലാലോകത്തിലേക്കു രണ്ടാംവരവ് നടത്തിയിരുന്നു. എന്നാൽ സംഘം ഒരുമിച്ച് വേദിയിലെത്തുന്നതും കാത്ത് കഴിയുകയാണ് ആരാധകർ. 

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരം ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ രണ്ടു വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി. 

സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. അവരൊന്നിച്ച് ലോകവേദികൾ കീഴടക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് ബിടിഎസ് ആർമി. ഇപ്പോഴിതാ ബിടിഎസ് 7 മൊമന്റ്‌സിന്റെ ടീസര്‍ ആരാധകരുടെ ആവേശത്തിന് ആക്കം കൂട്ടുകയാണ്. 

English Summary:

Update on come back of BTS

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT