ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ രഹസ്യ സ്വഭാവമുള്ള രേഖകൾ ദൂതൻ വഴി കൊടുത്തയയ്ക്കുന്ന സമ്പ്രദായം റെയിൽവേ നിർത്തലാക്കുന്നു. ബ്രിട്ടിഷുകാരുടെ കാലം മുതൽക്കുള്ള സമ്പ്രദായങ്ങളിലൊന്നാണു നിർത്തുന്നത്. പകരം വിഡിയോ കോൺഫറൻസ് വഴി ആശയവിനിമയം മതിയെന്ന് ഉത്തരവിറക്കി. 

ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണിത്. എല്ലാ വിഭാഗങ്ങളിലും റെയിൽവേ ബോർഡിലും വിഡിയോ കോൺഫറൻസ് വഴി ആശയവിനിമയം മതിയെന്ന് ബോർഡ് തീരുമാനിച്ചതായി ഉത്തരവിൽ പറയുന്നു.

അതീവ പ്രാധാന്യമുള്ള ഫയലുകളും മറ്റും അറ്റൻഡർ തസ്തികയിലുള്ള ജീവനക്കാർ (ഡാക് മെസഞ്ചർമാർ) വഴിയാണ് കൈമാറിക്കൊണ്ടിരുന്നത്. 

എല്ലാ ദിവസവും മേഖലാ ആസ്ഥാനങ്ങളിലേക്കുള്ള ഫയലുകൾ ഇവർ മുഖേന അയയ്ക്കാറുണ്ട്. ഈ ജോലി ചെയ്തിരുന്നവർക്ക് മറ്റു ചുമതലകൾ നൽകും. 

ചെലവു ചുരുക്കലിന്റെ ഭാഗമായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതു നേരത്തേ മരവിപ്പിച്ചിരുന്നു. വർക്‌ഷോപ്പുകളിലും മറ്റുമുള്ള അധിക ജീവനക്കാരെ പുനർവിന്യസിക്കാനും ആഘോഷച്ചടങ്ങുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com