ന്യൂഡൽഹി ∙ ഫ്ലാറ്റിനു പണം നൽകിയശേഷം ബുക്കിങ് റദ്ദാക്കിയാൽ അടിസ്ഥാന വിലയുടെ 10% മാത്രമേ കമ്പനി പിഴയായി ഈടാക്കാവൂ എന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഗോദ്‌റെജ് പ്രോജക്ട്സ് ഡവലപ്മെന്റ് ലിമിറ്റഡിന്റെ ഹൗസിങ് കോംപ്ലക്സിൽ ബുക്കിങ് റദ്ദാക്കിയവരുടെ വിഷയമാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
10% തുക പിഴ ഈടാക്കിയശേഷം ബാക്കി മടക്കിനൽകാൻ 2022 ൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. പിഴ കുറഞ്ഞത് 20% ആക്കണമെന്നും കരാറിൽ ഇതിനു വ്യവസ്ഥയുണ്ടെന്നുമായിരുന്നു വാദം. എന്നാൽ, ഏകപക്ഷീയ കരാർ വ്യവസ്ഥകൾ നിയമവിരുദ്ധമാണെന്നും വിപണിമര്യാദയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
English Summary:
Landmark Ruling: Supreme Court 10% Penalty for Flat Cancellation: The Supreme Court ruled that a 10% penalty is the maximum permissible amount for cancelling a flat booking, protecting consumers from exploitative contract terms. This decision impacts real estate developers and homebuyers across the nation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.