ADVERTISEMENT

തിരുവനന്തപുരം∙ അട്ടപ്പാടി മധു വധക്കേസിലെ സാക്ഷികൾക്കു സുരക്ഷ ഉറപ്പാക്കാൻ വിറ്റ്നസ് പ്രൊട്ടക്‌ഷൻ സെൽ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പാലക്കാട് ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരാണു സമിതിയിലുള്ളത്. ജൂൺ 16 ന് സമിതി യോഗം ചേർന്നു സാക്ഷികൾക്കു ഭയരഹിതമായി മൊഴി നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നാടിനു മുന്നിലുള്ള ഗൗരവമായ വിഷയമായി കണ്ടാണു മധു കേസിൽ സർക്കാർ തുടർനടപടി സ്വീകരിക്കുന്നത്. കേസിനെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. അപമാനകരമായ സ്ഥിതിയാണു മധുവിന്റെ കൊലപാതകത്തിലൂടെ ഉണ്ടായത്. പ്രതികൾക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കും. കേസിൽ പൊലീസിന് ഒരു തരത്തിലുമുള്ള വീഴ്ചയും ഉണ്ടായിട്ടില്ല. ആനുകൂല്യം ലഭിക്കാത്തതിന്റെ പേരിലല്ല 2 സ്പെഷൽ പ്രോസിക്യൂട്ടർമാർ ചുമതല ഒഴിഞ്ഞത്. അത്തരം പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

English Summary: CM Pinarayi Vijayan on Madhu murder case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com