അഫാൻ, ചെന്താമര, ഗ്രീഷ്മ... ഇവർ എന്തിനിങ്ങനെ ചെയ്യുന്നു ? ഭർത്താവിന് വിഷം കൊടുത്തു കൊന്നു ! ഈ മനസുകളുടെ ചുരുളഴിയുമ്പോൾ – വിഡിയോ

Mail This Article
6 മണിക്കൂർ, 5 കൊലപാതകങ്ങൾ. അതും പട്ടാപ്പകൽ. കൊലയ്ക്ക് ശേഷം നമ്മുടെ മുന്നിലൂടെ കൂസലില്ലാതെ ആ യുവാവ് നടന്നു, കുശലം പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ വിറങ്ങലിച്ചു നിൽക്കുകയാണു കേരളമാകെ. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും പൊലീസിന് വ്യക്തമായിട്ടില്ലെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാണു കൊലപാതകത്തിനു പിന്നിലെന്നാണു നിഗമനം. ഒപ്പം ജീവിച്ച, കളിച്ചു വളര്‍ന്ന, എന്നും സ്നേഹത്തോടെ കണ്ടവരെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാൻ അഫാന് എങ്ങനെ സാധിച്ചു എന്നാണു പലരും ചോദിക്കുന്നത്.
അഫാൻ അപവാദമല്ല, വെഞ്ഞാറമൂട് കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവവും അല്ല. ഒരു വർഷത്തിൽ കേരളത്തിലുണ്ടായതു 335 കൊലപാതകങ്ങളാണെന്നാണു കണക്കുകൾ നമ്മെ പേടിപ്പിക്കുന്നു. ചെന്താമരയേയും ഗ്രീഷ്മയേയുമെല്ലാം കേരളം മറന്നു തുടങ്ങുന്നതേയുള്ളു. അപ്പാഴാണു വീണ്ടും കേരളത്തെ ഞെട്ടിച്ച കൊലപാതകം.

ഓരോ കൊലപാതകത്തിനു പിന്നാലെയും ഇനി ഇത്തരത്തിൽ ക്രൂരമായ കൊലപാതകങ്ങൾ നമ്മുടെ നാട്ടിലുണ്ടാവരുതെന്ന് ഓരോരുത്തരും ആഗ്രഹിക്കും. പക്ഷേ, ലഹരിയും പണത്തിനോടുള്ള ആർത്തിയുമെല്ലാം വീണ്ടും ആളുകളെ കൊലപാതകങ്ങളിലേക്കു തള്ളിവിടുകയാണ്. എന്തു കൊണ്ടാണ് കേരളത്തിൽ കുറ്റകൃത്യങ്ങൾ തടയാനാകാതെ പെരുകുന്നത് ? അതറിയണെങ്കിൽ ഓരോ കൊലപാതകങ്ങളും എങ്ങനെ നടന്നുവെന്ന് മനസിലാക്കണം. കേരളം കുറ്റവാളികളുടെ കൈകളിൽ അമരുന്ന ഈ കാലത്ത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ചില കൊലപാതകങ്ങളിലൂടെ മനോരമ ഓൺലൈൻ പരമ്പര. ചുരുളഴിയുമ്പോൾ.

∙ കാമുകനുമായി അടുപ്പം, ഇഷ്ട ജീവിതത്തിന് കൊലപാതകം
കേരളത്തിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്കു വിധിച്ചതും തിരുവനന്തപുരത്താണ്. പാങ്ങോട് സൈനിക ക്യാംപിലെ നഴ്സിങ് അസിസ്റ്റന്റായ കാമുകൻ രാജുവിനോടൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ബിനിത കുമാരി ശിക്ഷിക്കപ്പെട്ടത്. 2000 ഏപ്രിലിലാണ് ബിനിത മരുന്ന് നൽകി ഭർത്താവ് വിധുകുമാരൻ തമ്പിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വണ്ടിയിൽ കയറ്റി ഭർത്താവിന്റെ മൃതദേഹം ഭാര്യയും കാമുകനും ചേർന്ന് കൊക്കയിൽ തള്ളി. ഊട്ടിയിൽ വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണു ബിനിതയും രാജുവും അറസ്റ്റിലായത്. എങ്ങനെയാണു ബിനിതയും രാജുവും ചേർന്ന് വിധുകുമാരൻ തമ്പിയെ കൊലപ്പെടുത്തിയത് ? പൊലീസ് രണ്ടുപേരെയും പിടികൂടിയത് എങ്ങനെ ? കാണാം വിഡിയോ